കോൺഗ്രസും ആർജെഡിയും രാജ്യത്തിൻ്റെ പേര് കളങ്കപ്പെടുത്തി, ബിഹാറിൽ പ്രധാനമന്ത്രി മോദി

പട്ന: കേന്ദ്രത്തിൽ കോൺഗ്രസും ആർജെഡിയും ചേർന്ന് ഇന്ത്യയുടെ പേര് ലോകരാജ്യങ്ങളിൽ കളങ്കപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .10 വർഷം മുമ്പ്, ലോകത്ത് ഇന്ത്യയുടെ അഭിപ്രായം എന്തായിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ? കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യ ദുർബലവും ദരിദ്രവുമായ രാജ്യമായി കണക്കാക്കപ്പെട്ടിരുന്നു . ഇന്നത്തെ ഇന്ത്യ ലോകത്തിന് ദിശ കാണിക്കുന്നു, ഇപ്പോൾ ലോകം നമ്മെ നിരീക്ഷിക്കുന്നു. ബിഹാറിൽ എൻഡിഎയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജാമുയിയിൽ നിന്നാണ് എൻഡിഎയുടെ പ്രചാരണ റാലി ആരംഭിച്ചത്. സംസ്ഥാനത്തെ 40 സീറ്റുകളും എൻഡിഎ പിടിച്ചെടുക്കും. ബിഹാറിലെ ജനങ്ങളുടെ തീരുമാനവും അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജാമുയിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വികസിത ഇന്ത്യ കെട്ടിപ്പടുക്കുക, സമൃദ്ധമായ ബീഹാർ കെട്ടിപ്പടുക്കുക, ബി.ജെ.പി.ക്കും എൻ.ഡി.എ.യ്ക്കും ഒരേയൊരു ലക്ഷ്യമേയുള്ളൂ ,” അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ബീഹാറിൽ പ്രചാരണം ആരംഭിച്ചപ്പോൾ ബിഹാറിലെ ഭരണകക്ഷിയായ എൻഡിഎയുടെ എല്ലാ നേതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു .

രാം വിലാസ് പാസ്വാന്റെ മകനും ലോക് ജനശക്തി പാർട്ടി നേതാവുമായ ചിരാഗ് പാസ്വാനെ ഇളയ സഹോദരൻ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ‘രാം വിലാസ് പാസ്വാന്റെ ആശയങ്ങൾ എന്റെ ഇളയ സഹോദരൻ ചിരാഗ് പാസ്വാൻ പൂർണ്ണ ഗൗരവത്തോടെ കാണുന്നതിൽ ഞാൻ തൃപ്തനാണ്. രാജ്യത്തിനാകെ ദിശാബോധം നൽകുന്ന പ്രവർത്തനമാണ് ബിഹാറിൽ നിന്നുള്ളത്.

കഴിഞ്ഞ 10 വർഷത്തിൽ രാജ്യത്ത് നടന്നത് ഒരു ട്രെയിലർ മാത്രമാണ്. കാരണം, ഇനിയും ഒരുപാട് കാര്യങ്ങൾ രാജ്യത്തിനായി എൻഡിഎ സർക്കാരിന് ചെയ്യേണ്ടതുണ്ട്. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുവാൻ നമുക്കെല്ലാവർക്കും ഒന്നിച്ചു നിൽക്കാം.

പരസ്പരം അഴിമതി ആരോപിച്ചിരുന്നവരെല്ലാം ഒന്നിച്ചു ചേർന്ന് ഇപ്പോൾ ബിജെപിക്കും പ്രധാനമന്ത്രിക്കും എതിരെ പ്രവർത്തിക്കുകയാണ്. കോൺഗ്രസും ആർജെഡിയും ഒന്നിച്ച് ചേർന്ന് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുകയാണ്. അവർ കർപ്പൂരി താക്കൂറിനെ അപമാനിച്ചു. ആഴ്ചകൾക്ക് മുമ്പാണ്, നമ്മുടെ സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന കർപ്പൂരി താക്കൂറിന് (മരണാനന്തരം) നൽകി ആദരിച്ചത്. ഇതിനെയും ഇവർ പരിഹസിക്കുകയാണ് ചെയ്തത്.