വയനാട്ടിൽ യുവതിയോട് കൊടും ക്രൂരത: ഹോംസ്‌റ്റേയിലും റിസോർട്ടിലും കൂട്ടബലാത്സംഗത്തിനിരയാക്കി

സുൽത്താൻ ബത്തേരി. ജോലി വാഗ്ദാനം ചെയ്ത കൂട്ടികൊണ്ടു വന്ന തമിഴ്നാട് സ്വദേശിനിയായ യുവതിയെ വയനാട് ജില്ലയിലെ വൈത്തിരിയിൽ കൂട്ടബലാത്സംഗത്തിനിരയായി. കോയമ്പത്തൂർ സ്വദേശിനിയായ യുവതിയെ റിസോർട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവവാതിൽ ഇതിനകം രണ്ട് സ്ത്രീകളുൾപ്പെടെ ആറു പേരെ പോലീസ് പിടികൂടി.

വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ (42 ), പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് ( 33), തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി ശരണ്യ (33 ) തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33), മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28), വൈത്തിരി തളിപ്പുഴ സ്വദേശി അനസുൽ ജമാൽ (27) എന്നിവരാണ് പിടിയിലായത്. പ്രതികളായ രണ്ട് പേർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

കേസ് അന്വേഷണ ചുമതല കൽപ്പറ്റ ഡി വൈ എസ് പിക്ക് നൽകിയെന്ന് വയനാട് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വയനാട്ടിലേക്കെത്തിച്ച് വൈത്തിരി, ലക്കിടി എന്നിവിടങ്ങളിൽ താമസിപ്പിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കുകയും റിസോർട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പലർക്കും കാഴ്ച വെച്ച് വിൽപ്പന നടത്തുകയുമായിരുന്നു.