അന്തരിച്ച മോഹനൻ വൈദ്യർക്ക് കൊവിഡ് പോസിറ്റീവ്

തിരുവനന്തപുരം: അന്തരിച്ച നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്ക് കൊവിഡ് പോസിറ്റീവ്. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനൻ വൈദ്യർക്ക് കൊവിഡ് പോസിറ്റീവ്സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ വച്ച് മോഹനൻ വൈദ്യർ കുഴഞ്ഞു വീണത്.

മരിച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് ഡോക്ടർമാർ അറിയിച്ചത്. മോഹനൻ വൈദ്യർ വിമർശനങ്ങൾക്കിടയിലും അനവധി മാറാ രോഗം ബാധിച്ചവരെ തന്റെ ഒറ്റമൂലി ചികിൽസയിൽ രക്ഷപെടുത്തിയിരുന്നു. വൈദ്യരേ സ്നേഹിക്കുന്നവരായി ആയിര കണക്കിനു അനുയായികളും ഉണ്ടായിരുന്നു. ഭക്ഷണ പദാർഥങ്ങളിലെ മായത്തിനും മരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗത്തിനും അനാരോഗ്യകരമായ ഭക്ഷണ ശീലത്തിനെതിരേയും അദ്ദേഹം ശബ്ദിച്ചു. മാത്രമല്ല ആഹാരമാണ്‌ മരുന്ന് എന്നായിരുന്നു മോഹനൻ വൈദ്യരുടെ ഏറ്റവും വലിയ പ്രചാരണവും.