ഡോ.ഷിനു ശ്യാമളന്‍ ഇനി സിനിമയില്‍ നായിക, ആദ്യ ചിത്രം സ്വപ്‌ന സുന്ദരി

ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമാണ് ഡോ. ഷിനു ശ്യാമളന്‍.സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് ഷിനു.ആരോഗ്യ മേഖലയില്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് ഷിനു രംഗത്ത് എത്താറുണ്ട്.മാത്രമല്ല ഡാന്‍സ് വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഷിനു ശ്യാമളന്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്.ഇപ്പോള്‍ പുതിയൊരു തുടക്കം കുറിക്കുകയാണ് നടി.സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഷിനു.

സ്വപ്‌നസുന്ദരി എന്ന സിനിമയിലൂടെയാണ് ഷിനു ശ്യാമളന്‍ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ് സ്വപ്‌നസുന്ദരി എന്നാണ് വിവരം.കെജെ ഫിലിപ്പ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സിനിമയില്‍ നായികമാരില്‍ ഒരാളായി ജമന്തി എന്ന കഥാപാത്രത്തെയാണ് ഷിനു അവതരിപ്പിക്കുന്നത്.അല്‍ഫോന്‍സാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ സാജു സി.ജോര്‍ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലിയാണ് നിര്‍വഹിക്കുന്നത്.ഷാന്‍സി സലാമുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.നേരത്തെ മോഡലിങ് രംഗത്തേക്കും സിനിമ രംഗത്തേക്കും എത്തുന്ന പെണ്‍കുട്ടികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഷിനു ശ്യാമളന്‍ രംഗത്ത് എത്തിയിരുന്നു.ഷിനു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. കുറിപ്പിങ്ങനെ,മോഡലിംഗ്,സിനിമ,സീരിയല്‍ രംഗത്തേയ്ക്ക് വരുന്ന പെണ്കുട്ടികളുടെ ശ്രദ്ധയ്ക്ക്,പ്രമുഖരായ പല സിനിമ താരങ്ങളുടെയും സംവിധായകരുടെയും പേരും പറഞ്ഞു പലരും നിങ്ങളെ വിളിക്കും. അവരാണെന്ന് പറഞ്ഞു നിങ്ങളെ വിളിക്കും.സിനിമയിലോ മറ്റും വേഷം തരാമെന്ന് പറയും.നിങ്ങള്‍ അത് വിശ്വസിച്ചു അവരെ കാണാന്‍ ഓടി പോകരുത്.ആദ്യം അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക.യഥാര്‍ത്ഥത്തില്‍ അവര്‍ പറയുന്ന വ്യക്തിയുമായി സുഹൃത്തുക്കള്‍ വഴിയോ മറ്റും കോണ്റ്റാക്ട് ചെയ്യുവാന്‍ ശ്രമിക്കുക.അവരോട് സംസാരിക്കുക.ഈ അടുത്തു സ്ഥിരമായി അത്തരം വ്യാജ ഫോണ് വിളികളും മറ്റും വരികയും അതിന്റെ നിജസ്ഥിതി അന്വേഷിച്ചത് കൊണ്ട് അത്തരം റാക്കറ്റില്‍ വീഴാതെ അതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.ഒരു വര്‍ഷം മുന്‍പ് സിനിമ സംവിധായിക അഞ്ജലി മേനോന്‍ ആണെന്ന് പറഞ്ഞു വിളി വന്നിരുന്നു.അന്ന് യഥാര്‍ഥ അഞ്ജലി മേനോനെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്യുകയും മാഡം പരാതി നല്‍കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.

ഈ കഴിഞ്ഞ ദിവസം ഒരു പ്രശസ്ത സിനിമ നടന്‍ ആണെന്ന് പറഞ്ഞു വിളിച്ചു.അന്വേഷിച്ചപ്പോള്‍ അത് സത്യമല്ല.ഇതുപോലെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും മറ്റും ആക്റ്റീവ് ആയി നില്‍ക്കുന്നവരെ വിളിക്കും.അവര്‍ക്ക് വേണ്ടത് നിങ്ങളെ ട്രാപ്പിലാക്കി നിങ്ങളെ ചൂഷണം ചെയ്ത് ശരരീരികമായോ മാനസികമായോ ദുരുപയോഗം ചെയ്യുകയാണ്.ഇത്തരക്കാര്‍ വിളിക്കുക അമേരിക്കയില്‍ നിന്നുള്ള നമ്പറുകളോ,ഇന്റര്‍നെറ്റ് കാളുകളോ ആവും. നമ്മളെ വിശ്വസിപ്പിക്കുവാനായി നമ്മളുടെ കാര്യങ്ങള്‍ അവര്‍ പറയും.കൂടാതെ അവര്‍ ആരാണെന്ന് പറഞ്ഞു വിളിക്കുന്നുവോ അവരുടെ സിനിമകളെ കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും നമ്മോട് പറയും.ഇതിലൊന്നും വീഴരുത്. അന്വേഷിച്ചു നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ മാത്രമേ അവരെ കാണാന്‍ പൊകാവു.ട്രാപ്പുകള്‍ ആവാം.സൂക്ഷിക്കുക.തെളിവുകള്‍ സഹിതം പരാതി കൊടുക്കുന്നതിന് കുറിച്ചു ആലോചിക്കും.മീഡിയയില്‍ ഉള്ള സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ഇതിവിടെ എഴുതുന്നു.ചില കഴുകന്‍ കണ്ണുകള്‍ നിങ്ങളെ നോക്കി ഇരിപ്പുണ്ട്.ജാഗ്രത.