ഇന്ത്യന്‍ തീരത്ത് കപ്പല്‍ അക്രമിക്കപ്പെട്ടതായി സ്ഥിരീകരിച്ച് നാവികസേന, അറബിക്കടലിൽ പ്രതിരോധമൊരുക്കി യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു

ഇന്ത്യയ്ക്ക് പ്രതിരോധം ഒരുക്കി ഇന്ത്യയുടെ പടക്കപ്പൽ ഭീമന്മാർ ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത ഇനീ നാലു കപ്പലുകൾ ചെങ്കടലിൽ നിരന്നു ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ അറബിക്കടലിൽ യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ നാലി കപ്പലുകളെയാണ് വിന്യസിച്ചിരിക്കുന്നത്. ചരക്കുകപ്പലുകൾക്ക് ഇനിയൊരു പ്രതികൂല സാഹചര്യം നേരിടേണ്ടിവന്നാൽ അതിനെ പ്രതിരോധിക്കാനായാണ് കപ്പുകളെ ചെങ്കടലിന് സമീപത്തായി വിന്യസിച്ചിരിക്കുന്നത്.

ചെങ്കടലിൽ അതിവേഗം തന്നെ പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലാണ് ഐഎൻഎസ് കൊൽക്കത്തയെ വിന്യസിച്ചിരിക്കുന്നത്. പിന്നfലായി ഐഎൻഎസ് കൊച്ചിയെയും അറബിക്കടലിന് മദ്ധ്യത്തിലായി ഐഎൻഎസ് വിശാഖപട്ടണത്തെയും ഐഎൻഎസ് ചെന്നൈയെയും വിന്യസിച്ചിരിക്കുന്നു. അത്യാധുനിക ആയുധങ്ങൾക്കൊപ്പം കപ്പൽവേധ ബ്രഹ്‌മോസ് മിസൈലുകളും നാല് കപ്പലുകളിലും സജ്ജമാക്കിയിട്ടുള്ളതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ നാവിക സേനയുടെ ടാങ്കർ കപ്പലായ ഐഎൻഎസ് ദീപക്കിനെയും ഇവയ്‌ക്ക് സമീപത്തായി എത്തിച്ചിട്ടുണ്ട്.

രാസവസ്‌തുക്കളുമായി പോവുകയായിരുന്ന നോര്‍വീജിയന്‍ കപ്പലിനുനേരെയും ആക്രമണശ്രമമുണ്ടായെന്നും ഡ്രോണ്‍ ആക്രമണത്തില്‍നിന്ന്‌ തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടതെന്നും യു.എസ്‌. ആറിയിച്ചു. തെക്കന്‍ ചെങ്കടലില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട യു.എസ്‌. നാവികസേനയുടെ കപ്പലിനെ രണ്ടു ചരക്കുകപ്പലുകളും ആക്രമണത്തെക്കുറിച്ച്‌ അറിയിക്കുകയായിരുന്നു.

ചരക്കു കപ്പലുകള്‍ക്കുനേരെ ഒക്‌ടോബര്‍ 17 മുതല്‍ നടക്കുന്ന 15-ാമത്തെ ആക്രമണമാണിതെന്നാണ്‌ യു.എസ്‌. അറിയിക്കുന്നത്‌. ഇസ്രയേല്‍ ബന്ധമുള്ള എം.വി.കെ. പ്ലൂട്ടോ എന്ന ലൈബീരിയന്‍ കപ്പലിനുനേരെയാണു കഴിഞ്ഞ ദിവസം ഗുജറാത്ത്‌ തീരത്ത്‌ ആക്രമണമുണ്ടായത്‌. 20 ഇന്ത്യക്കാരടക്കം 23 ജീവനക്കാരാണ്‌ ഇതിലുണ്ടായിരുന്നത്‌.ഇറാന്റെ പിന്തുണയോടെ ഹൂതി വിമതരാണ്‌ ചെങ്കടലില്‍ ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ക്കും മറ്റു കപ്പലുകള്‍ക്കും നേരേ ആക്രമണം നടത്തുന്നതെന്നു യു.എസ്‌. ആരോപിച്ചു. ഗാസയിലെ ഇസ്രയേല്‍ ആക്രമണം നിര്‍ത്തുംവരെ ആക്രമണം തുടരുമെന്നാണ്‌ ഹൂതികളുടെ മുന്നറിയിപ്പ്‌. ഇതോടെ ചരക്കുകപ്പലുകള്‍ ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്കയുടെ തെക്കന്‍ മുനമ്പിലൂടെയാണു യാത്രചെയ്യുന്നത്‌. ഇതിനു സമയവും ചെലവും കൂടുതലാകും.

ഇന്ത്യൻ പതാക വഹിച്ചിരുന്ന ക്രൂഡോയിൽ കപ്പൽ എംവി ചെം പ്ലൂട്ടോയ്‌ക്ക് നേരെ ഡിസംബർ 23 നാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമിക്കപ്പെടുമ്പോൾ 21 ഇന്ത്യൻ പൗരന്മാരും ഒരു വിയറ്റ്‌നാം സ്വദേശിയുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇന്ത്യയിലെ ദ്വാരക തുറമുഖത്തിന് 201 നോട്ടിക്കൽ അകലെ വച്ചായിരുന്നു ആക്രമണം.പിന്നാലെ ഹെബ്ബൺ പതാക വഹിക്കുന്ന എംവി സായി ബാബയ്‌ക്ക് നേരെയും ചെങ്കടലിൽവച്ച് ആക്രമണമുണ്ടായി. ശേഷം ആക്രമണത്തിന് പിന്നിൽ ഹൂതി ഷിയാ വിമതരാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് അമേരിക്ക രംഗത്തുവരികയായിരുന്നു.ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച എംവി ചെം പ്ലൂട്ടോയെ ഇന്നലെ ഉച്ചയോടെ മുംബൈ തീരത്ത് എത്തിച്ചിരുന്നു. പ്രതിരോധ വകുപ്പിൽ നിന്നുള്ള അന്വേഷണ സംഘം കപ്പലിലെത്തി പരിശോധനകൾ നടത്തി.