മദ്യലഹരിയില്‍ വീണ്ടും ഒരു ജീവന്‍ പൊലിഞ്ഞു, ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

ഏറ്റുമാനൂര്‍:കോവിഡ് വ്യാപന സമയം ലോക്ക് ഡൗണ്‍ നിലവില്‍ വന്നപ്പോള്‍ മദ്യശാലകള്‍ അടച്ചതോടെ സംസ്ഥാനത്ത് ആക്രമണ സംഭവങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിരുന്നു.എന്നാല്‍ വീണ്ടും മദ്യ വിതരണം തുടങ്ങിയതോടെ അക്രമ സംഭവങ്ങള്‍ ഒാരോന്നായി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി.പല കുടുംബങ്ങളിലും നില നിന്നിരുന്ന സമാധാനം ഇല്ലാതായി.മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന ഹൃഹനാഥന്മാര്‍ കാരണം പലരുടെയും ജീവന്‍ വരെ നഷ്ടപ്പെട്ടു.ഇപ്പോള്‍ സമാനമായ മറ്രൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി.

കോട്ടയം ജില്ലയിലാണ് സംഭവം.കാരിത്താസ് നെടുമലക്കുന്നേല്‍ മേരി ആണ് കൊല്ലപ്പെട്ടത്.നാല്‍പ്പത്തിയൊമ്പത് വയസ്സായിരുന്നു.ഭര്‍ത്താവ് ടോമിയാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് ഏറ്റുമാനൂര്‍ പോലീസ് വ്യക്തമാക്കി.ഞായറാഴ്ച രാത്രിയോടെ ആണ് സംഭവം ഉണ്ടായത്.വാര്‍ക്കപ്പണിക്കാരനായിരുന്നു ടോമി.ടോമിയും മേരിയും തമ്മില്‍ കലഹം പതിവായിരുന്നു.രാത്രി പത്ത് മണിയോടെ മേരിയുടെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഇരിട്ടിയിലുള്ള സഹോദരനെ വിവരം അറിയിക്കുകയായിരുന്നു.അദ്ദേഹം തെള്ളകത്തുള്ള അയല്‍വാസിയെ വിളിച്ച് സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇവര്‍ ടോമിയുടെ വീട്ടിലെത്തിയപ്പോള്‍ മരിച്ചു കിടക്കുന്ന മേരിയെ ആണ് കണ്ടത്.അയല്‍വാസികള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ സിഐ പിആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ടോമിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.മാനസികാസ്വാസ്ഥ്യം കാണിക്കുന്ന ടോമി പോലീസ് നിരീക്ഷണത്തിലാണ് ഇപ്പോള്‍.തിങ്കളാഴ്ച സംസ്ഥാനത്ത് ശാസ്ത്രീയ തെളിവെടുപ്പ് നടത്തും.ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിക്കും.