കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് നടന്ന ഇരട്ട സ്‌ഫോടനത്തിൽ കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിൽ കാബൂൾ വിമാനത്താവളത്തിനു പുറത്ത് നടന്ന ഇരട്ട സ്‌ഫോടനത്തിൽ കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് യു.എസ്. സൈനിക ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ആക്രമണം നടത്തിയത് ചാവേറുകളാണെന്നാണ് നിലവിലുള്ള സൂചന.

അതേസമയം, നിരവധി താലിബാൻ പ്രവർത്തകർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് വൻസ്ഫോടനം നടന്നതായി യു.എസ്. സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് പെന്റഗൺ വക്താവ് ജോൺ കിർബി ട്വീറ്റും ചെയ്തിട്ടുണ്ട്. ഒരു സ്ഫോടനം നടന്നത് വിമാനത്താവളത്തിലെ അബ്ബേ ഗേറ്റിന് സമീപമാണെന്നും രണ്ടാമത്തേത് നടന്നത് അടുത്തുള്ള ബാരൺ ഹോട്ടലിന് സമീപത്താണെന്നും കിർബി വ്യക്തമാക്കി. ഇരട്ട സ്ഫോടനങ്ങളിലൊന്ന് ചാവേർ ആക്രമണമാകാനാണ് സാധ്യതയെന്ന് യു.എസ്. സൈനികർ പറഞ്ഞു.