വിജയകുമാറിനെതിരെ ആരോപണവുമായി സംവിധായകൻ, നടന്റെ നിസ്സഹകരണം കാരണം സാമ്പത്തിക ബാധ്യതയുണ്ടായി

നടൻ വിജയകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സിദ്ദിഖ് കൊടിയത്തൂർ. നടന്റെ നിസ്സഹകരണം മൂലം തന്റെ സിനിമയ്ക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയും പ്രയാസവും നേരിട്ടുവെന്ന് “ആകാശം കടന്ന്’ എന്ന സിനിമയുടെ സംവിധായകൻ സിദ്ദിഖ് കൊടിയത്തൂർ പത്രസമ്മേളനത്തിൽ‍ ആരോപിച്ചു. മേയ് 20-ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോടതി ഇടപെടലും മറ്റുമായി നീണ്ടുപോവുകയായിരുന്നു.

15 ദിവസത്തെ ഷെഡ്യൂളിൽ 11 ദിവസങ്ങൾ മാത്രമാണ് നടൻ വന്നത്. പിന്നീട് അദ്ദേഹം ഈ സിനിമയ്ക്കെതിരേ നിലകൊള്ളുകയായിരുന്നുവെന്നും സംവിധായകൻ കുറ്റപ്പെടുത്തി.ഇതുകാരണം തിരക്കഥയിൽ മാറ്റം വരുത്തേണ്ടിവന്നു. ചിത്രീകരണത്തിനും പ്രയാസം നേരിട്ടു. കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ട് മഞ്ചേരി കോടതിയിൽ നടൻ നൽകിയ കേസ് തള്ളിപ്പോയെന്നും ഈ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.

നടന്റെ മകളും നടിയുമായ അർത്ഥന വിജയകുമാറും അടുത്തിടെ ഇയർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. വിജയകുമാർ വിവാഹമോചന ശേഷവും തന്റെ അമ്മയെയും തങ്ങളെയും ദ്രോഹിക്കുന്നതായും, സിനിമയിൽ തന്നെ അഭിനയിക്കുന്നതിൽ നിന്ന് പിതാവ് തടയുന്നതായും അർത്ഥന പറഞ്ഞിരുന്നു.

അർത്ഥനെ പിതാവ് മർദിച്ചതായും പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും താരം പറഞ്ഞിരുന്നു.