പീഡിന കേസിൽ സർക്കാർ ജീവനക്കാരനും ഭാര്യയും അറസ്റ്റിൽ, കുട്ടി മാനസിക സംഘർഷത്തെ തുടർന്ന് ചികിത്സ തേടിയതായി പോലീസ്

ന്യൂഡല്‍ഹി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ പിഡിപ്പിച്ച പെണ്‍കുട്ടി കടുത്ത മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. സുഹൃത്തിന്റെ മകളെയാണ് ഇയാള്‍ അഞ്ച് മാസം തുടര്‍ച്ചയായി പീഡിപ്പിച്ചത്. 2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയായിരുന്നു പീഡനം. കേസില്‍ പ്രമോദയ് ഖാഖയും ഭാര്യയുമാണ് പോലീസ് പിടിയിലായത്.

പീഡനത്തിന് കൂട്ടുനിന്നതിനാണ് ഭാര്യയെ പോലീസ് പിടികൂടിയത്. 14 കാരിയായ കുട്ടി പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഗര്‍ഭഛിദ്രത്തിന് ഗുളിക നല്‍കിയെന്നും പോലീസ് പറയുന്നു. കുട്ടിയുടെ ബുദ്ധിമുട്ട് കണ്ട് അമ്മയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ വെച്ച് കൗണ്‍സിലര്‍മാരോടാണ് പീഡനവിവരം കുട്ടി പറഞ്ഞത്. കുട്ടി പ്രതിയെ മാമ എന്നാണ് വിളിച്ചിരുന്നത്.

ഡോക്ടര്‍ വിവിരം പോലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് 2020ലാണ് മരിച്ചത്. പിന്നാലെ കുട്ടിയുടെ അമ്മ ഖാഖയുടെ ബുറാഡിയിലെ വീട്ടിലേക്ക് മകളെ അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് 2021 ജനുവരിയില്‍ കുട്ടി അമ്മയ്‌ക്കൊപ്പം തിരികെ പോയി.