വിവാഹത്തിന് തൊട്ട് മുമ്പ് വരനെ വധുവിന്റെ അനുജത്തി വിളിച്ചു, തന്നെ വിവാഹം ചെയ്യുന്നില്ലെങ്കിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിക്കുമെന്നായിരുന്നു ഭീഷണി, പിന്നെ താലി കെട്ടിയത് അനുജത്തിയെ

വിവാഹവുമായി ബന്ധപ്പെട്ട് ഒട്ടനവധി സംഭവങ്ങൾ വൈറൽ വർത്തകളാവാറുണ്ട്. കല്യാണ വേദിയിലെ വഴക്കും പാതി വെച്ച് കല്യാണം മുടങ്ങുന്നതൊക്കെ ഇക്കൂട്ടത്തിൽ പെടും. ഇപ്പോഴിതാ, വിവാഹത്തിന് തൊട്ട് മുമ്പ് വരൻ വിവാഹത്തിൽ നിന്ന് പിന്മാറുന്നതും വധുവിന്റെ അനുജത്തിയെ വിവാഹം ചെയ്തതുമാണ് പുതിയ വാർത്ത. വിവാഹ വേദയിൽ എല്ലാവരും ഞെട്ടിപ്പോയ ഒരു സംഭവം.

കഴിഞ്ഞയാഴ്ചയിലായിരുന്നു ഈ സംഭവം. ഛപ്ര സ്വദേശിയായ രാജേഷ് കുമാർ, ശരണിൽ നിന്നുള്ള വധു റിങ്കു കുമാരിയുമായി മാലകൾ കൈമാറുമ്പോഴായിരുന്നു വധുവിന്റെ സഹോദരിയുടെ വിളി എത്തുന്നത്. ഇതോടെ കാര്യങ്ങൾ ആകെ മറിമറിയുകയായിരുന്നു. തന്നെ വിവാഹം ചെയ്യുന്നില്ലെങ്കിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിക്കുമെന്നായിരുന്നു വധുവിന്റെ അനിയത്തിയുടെ ഭീഷണി. ഇതോടെ കല്യാണം നിർത്തിവെയ്ക്കാൻ വരൻ പറഞ്ഞു. വരനും വധുവിന്റെ സഹോദരിയും പ്രണയത്തിലായിരുന്നുവെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം.

എന്നാൽ വിവാഹം മുടങ്ങിയത് വലിയ തർക്കത്തിന് തന്നെ കാരണമായി. ഇരു വിഭാ​ഗം തമ്മിൽ കലഹം തന്നെ നടന്നു. വിവാഹത്തിന് വന്ന ആളുകൾ പോലീസിനെ വിളിച്ചു. പോലീസെത്തി ഇരുവിഭാ​ഗക്കാരോടും സംസാരിച്ചു നോക്കി. വരന്റെയും വധുവിന്റേയും കുടുംബക്കാർ തീരുമാനത്തിൽ എത്താനായിരുന്നു പോലീസ് പറഞ്ഞത്. ഇതോടെ വധുവിന്റെ സഹോദരിയെ ഈ വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് തന്നെ തനിക്ക് അറിയാമായിരുന്നു എന്ന് വരൻ തുറന്നു സമ്മതിച്ചു.

ഒരു പരീക്ഷയ്ക്ക് പോയപ്പോഴായിരുന്നു വധുവിന്റെ സഹോദരിയെ കണ്ടതെന്നും വരൻ പറയുകയുണ്ടായി. ഇരുവരും പ്രണയത്തിലായിരുന്നു. ഇതോടെ വരന്റെയും വധുവിന്റേ അനുജത്തിയുടെയും വിവാഹം നടത്താമെന്ന് വീട്ടുകാർ തീരുമാനിച്ചു. ഈ രീതിയിൽ വിവാഹം മുടങ്ങിയ ഒരുപാട് സംഭവങ്ങൾ ഉണ്ടാവുന്നുണ്ട്. മറ്റൊരു സംഭവം സോഷ്യൽ മീഡിയയിൽ ഇതുപോലെ കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു. അവസാന നിമിഷം കല്യാണം മുടങ്ങുകയായിരുന്നു. വിവാഹത്തിനിടെ വിവാഹ വേദിയിലേക്ക് വരന്റെ ആദ്യ ഭാര്യ എത്തുകയായിരുന്നു അവിടെ. ആദ്യ ഭാര്യയുടെ കൂടെ പോലീസും ഉണ്ടായി. അപ്പോൾ മാത്രമാണ് വധുവിന്റെ വീട്ടുകാർ ഇത് രണ്ടാം കല്യാണം ആണെന്നു അറിയുന്നത്. ഇതോടെ വധുവിന്റെ വീട്ടുകാർ കല്യാണത്തിൽ നിന്ന് പിന്മാറി.

ധനോര താക്കുറാൻ നിവാസിയായ വരന്റെ വിവാഹം ലഖിംപൂരിൽ നിന്നുള്ള പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നതായി ആണ് റിപ്പോർട്ട്. വിവാഹം നിശ്ചയിച്ച തീയതിയിൽ, വരൻ തന്റെ ആഘോഷമായി കല്യാണം നടക്കേണ്ട കെപി ബാങ്ക്വറ്റ് ഹാളിൽ എത്തി. അപ്രതീക്ഷിതമായ വരൻ വിവാഹ വേദിയിൽ പ്രവേശിക്കും മുൻപ് ആദ്യ ഭാര്യയുടെ പരാതിയിൽ കോട്വാലി സദർ പോലീസ് കല്യാണം വേദിയിലെത്തുകയായിരുന്നു. വരനെ കസ്റ്റഡിയിലെടുക്കുകയും ഉണ്ടായി.