![Bombay High Court Hijab](https://thekarmanews.com/wp-content/uploads/2024/06/Bombay-High-Court-Hijab.jpg)
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ വിധിയാണ് മുംബൈ ഹൈക്കോടതി നടത്തിയിരിക്കുന്നത്. ഇസ്‌ലാമിൽ ഹിജാബ് നിർബന്ധമല്ല കോളേജിൽ ഹിജാബ് നിരോധിച്ച് അധികാരികളുടെ ഉത്തരവ് നീക്കം ചെയ്യാനും റദ്ദ് ചെയ്യാനും കോടതി തയ്യാറായില്ലെന്നാണ് മുംബൈ ഹൈക്കോടതി പറയുന്നത്. കോളേജ് അധികാരികളുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ കോടതി തള്ളി കളഞ്ഞു.
ബുർഖ, ഹിജാബ്, നിഖാബ് എന്നിവ ധരിച്ച വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ ചെമ്പൂർ കോളേജ് ഏർപ്പെടുത്തിയ വിലക്ക് ബോംബെ ഹൈക്കോടതി ബുധനാഴ്ച ശരിവെച്ചു. വസ്ത്രധാരണ രീതി നിർദേശിക്കുന്നതിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ് ഒരു വിദ്യാർത്ഥിയുടെ മതം വെളിപ്പെടുത്താൻ പാടില്ല എന്നതാണ് ഉദ്ദേശ്യം. കോളേജിൻ്റെ ഭരണത്തിനും അച്ചടക്കത്തിനും വേണ്ടി വിദ്യാർത്ഥികളുടെ വലിയ അക്കാദമിക് താൽപ്പര്യമാണ് ഈ ലക്ഷ്യം കൈവരിക്കുന്നതെന്നും ജസ്റ്റിസുമാരായ എ എസ് ചന്ദൂർക്കറും രാജേഷ് പാട്ടീലും പറഞ്ഞു.
നിരോധനം ഏകപക്ഷീയവും വിവേചനപരവും ആർട്ടിക്കിൾ 19 (1) (എ) പ്രകാരമുള്ള തങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവും ആർട്ടിക്കിൾ 25 പ്രകാരമുള്ള മതവും വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി എൻ ജി ആചാര്യയിലെയും ഡി കെ മറാഠേ കോളേജിലെയും ഒമ്പത് സയൻസ് വിദ്യാർത്ഥികളുടെ ഹർജി കോടതി തള്ളിക്കളഞ്ഞു. ഹിജാബ് അല്ലെങ്കിൽ നിഖാബ് ധരിക്കുന്നത് ഇസ്ലാം മതം പറയുന്ന പെൺകുട്ടികളുടെ അനിവാര്യമായ ഒരു ആചാരമല്ലെന്ന് വിധിച്ചു.
അവരുടെ തിരഞ്ഞെടുപ്പിനും സ്വകാര്യതയ്ക്കുമുള്ള അവകാശങ്ങളെ വസ്ത്രധാരണരീതി ബാധിച്ചിട്ടുണ്ടെന്നും ഹിജാബും നിഖാബും ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരമാണെന്നും ഹർജിയിൽ പറയുന്നു. ഹിജാബ് അല്ലെങ്കിൽ നിഖാബ് ധരിക്കുന്നത് ഇസ്ലാം മതം പറയുന്ന പെൺകുട്ടികളുടെ അനിവാര്യമായ ആചാരമല്ലെന്ന് സമാനമായ കേസിൽ കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ചിൻ്റെ വിധി കോളേജിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അനിൽ ആന്തൂർക്കർ ഉദ്ധരിച്ചു.
വീഡിയോ കാണാം