സെക്സ് ചാറ്റിലൂടെ യുവാവിനെ കുടുക്കി, വിളിച്ചുവരുത്തി പണം തട്ടി, രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: യുവാവിനെ സെക്സ് ചാറ്റിലൂടെ കുടുക്കി പണം തട്ടിയ കോഴിക്കോട് ചുങ്കം സ്വദേശി ശരണ്യ,​ മലപ്പുറം സ്വദേശിയായ യുവാവ് എന്നിവരെ പോലീസ് പിടികൂടി. ഇടുക്കി അടിമാലി സ്വദേശിയായ യുവാവിൽ നിന്ന് പണം കവർന്നകേസിലാണ് അറസ്റ്റ്. യുവാവിനെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും സ്ഥിരമായി സെക്സ് ചാറ്റുൾപ്പെടെ നടത്തുകയുമായിരുന്നു. ശേഷം നേരിൽ കാണാണായി വിളിച്ചുവരുത്തി.

എറണാകുളം പള്ളിമുക്കിൽ എത്തെത്തിയ യുവാവിനെ നേരത്തെ പ്ലാൻ ചെയ്തതനുസരിച്ച് ശരണ്യയ്ക്കൊപ്പമുണ്ടായിരുന്ന മറ്റു നാലുപേർ ദേഹോപദ്രവം ഏൽപ്പിക്കുകയും പണവും എ.ടി.എം കാർഡും കവർച്ച ചെയ്യുകയുമായിരുന്നു. രണ്ടാഴ്ത മുൻപാണ് യുവാവിന് ശരണ്യ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. അതിന് ശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു.

പിന്നാലെയാണ് യുവാവ് ശരണ്യ പറഞ്ഞതനുസരിച്ച് കൊച്ചിയിൽ എത്തിയത്. എന്നാൽ കേസിലെ മറ്റു പ്രതികൾ ചേർന്ന് യുവാവിനെ കൈ കൊണ്ടും ഹെൽമറ്റ് കൊണ്ടും മർദ്ദിക്കുകയും എ.ടി.എം കാർ‌ഡ് തട്ടിയെടുത്ത് നാലായിരം രൂപയോളം ബലമായി പിൻവലിച്ചു. ഫോൺ ബലമായി പിടിച്ചുവാങ്ങുകയും എറണാകുളം പത്മ ജംഗ്ഷനിൽ വിളിച്ചുവരുത്തി പണം തട്ടുകയും ചെയ്തു.

ഇതുകൊണ്ടും അവസാനിച്ചില്ല. സെക്സ് ചാറ്റുക പരസ്യപ്പെടുത്തും എന്ന് പറഞ്ഞ് പ്രതികൾ വീണ്ടും വിളിച്ചതോടെ യുവാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ എസ് ശശിധരന്റെ നിർദ്ദേശത്തെ തുടർന്ന് എറണാകുളം സൗത്ത് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ എംഎസ് ഫൈസലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അജേഷ് ജെ കെ, വി ഉണ്ണികൃഷ്ണൻ, എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ കുടുക്കിയത്.