രാജ്യത്തിനൊപ്പം ആരോ അവർക്കൊപ്പമാണ് ഞാൻ, ശ്വേതാ മേനോൻ ബി.ജെ.പിയിലേക്കോ

രാജ്യത്തിനൊപ്പം ആരോ അവർക്കൊപ്പമാണ് ഞാൻ എന്ന് ശ്വേതാ മേനോൻ. ബിജെപിയിലേക്കോ ഇങ്ങനെ ചിന്തിപ്പിക്കുന്ന വിധമാണ് ഇപ്പോൾ ശ്വേതാ നടത്തിയ ഒരു പ്രതികരണം സൂചിപ്പിക്കുന്നത് കാൻ ചാനലിന്’ നൽകിയ അഭിമുഖത്തിൽ ഈ രണ്ടു വിഷയങ്ങളിലും ശ്വേത തന്റെ നിലപാട് വ്യക്തമാക്കുന്നു. ലക്ഷദ്വീപ് വിഷയത്തിൽ, താനൊരു മുൻ സൈനികന്റെ മകൾ എന്ന നിലയിലാണ് പ്രതികരിച്ചതെന്ന് ശ്വേത. അച്ഛൻ ജോലി ചെയ്തിരുന്ന ഇടമാണ്. രാജ്യത്തിനകത്ത് ടൂറിസം വളരണം എന്ന് അതിയായി ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് ശ്വേതാ മേനോൻഈ വർഷത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെ സ്ത്രീ ശക്തി പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ക്ഷണിക്കപ്പെട്ട താരങ്ങളിൽ ഒരാൾ നടി ശ്വേതാ മേനോൻ ആയിരുന്നു. പ്രധാനമന്ത്രി ലക്ഷദ്വീപ് വിനോദസഞ്ചാരത്തിൽ കൈക്കൊണ്ട തീരുമാനത്തിൽ അനുഭാവപൂർവം പ്രതികരിച്ച വ്യക്തി കൂടിയാണ് ശ്വേതാ മേനോൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ശ്വേതാ മേനോൻ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാലദ്വീപിനെ ബഹിഷ്‌കരിക്കാനും ഇന്ത്യൻ ദ്വീപുകളെ അടുത്തറിയാനുമാണ് ഭാരതീയരോട് ശ്വേത മേനോൻ ആഹ്വാനം ചെയ്തത്. ലക്ഷദ്വീപ് ടൂറിസത്തെ പ്രശംസിച്ചതിന് പിന്നാലെ മാലദ്വീപ് ഭരണകൂടം പ്രധാനമന്ത്രിയെ വിമർശിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചും ലക്ഷദ്വീപിനെ പിന്തുണച്ചും താരം പ്രതികരിച്ചത്. ഇതോടെ, നടി ബിജെപിയിലേക്ക് അടുക്കുന്നു എന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ബിജെപിയിലേക്ക് പോകുമോ എന്ന കാര്യത്തിൽ പ്രതികരിക്കുകയാണ് ശ്വേതാ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തിനൊപ്പം ആര് നിൽക്കുന്നുവോ അവർക്കൊപ്പമായിരിക്കും താൻ എന്ന് നടി പറയുന്നത്.അത് മാത്രമല്ല മോദിയുടെ ലക്ഷദ്വീപ് സന്ദർശനം തന്നെ ഇത്രയധികം സ്വാധീനിച്ചതിന്റെ കാരണവും നദി വ്യക്തമാക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി സർ ലക്ഷദ്വീപിൽ ഇരുന്നു കൊണ്ട് ഒരു ഫോട്ടോ ഇട്ടു. അദ്ദേഹം ആ സ്ഥലത്തെ സഹായിക്കുകയായിരുന്നു. എന്റെ അച്ഛൻ ലക്ഷദ്വീപിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അതെനിക്ക് മനസ്സിലായി. ആ സമയത്ത് രാഷ്‌ട്രീയമായിരുന്നില്ല, ഒരു സൈനികന്റെ മകൾ എന്ന നിലയിൽ അഭിമാനമായിരുന്നു തോന്നിയത്. അതുകൊണ്ടാണ് മറ്റുള്ളവർ സേവ് ലക്ഷദ്വീപ് ക്യാമ്പയിനിൽ പങ്കെടുത്തപ്പോൾ ഞാൻ സർക്കാരിനെ പിന്തുണച്ചത്. കൊറോണ സമയത്ത് കേരള ടൂറിസത്തെ ഉയർത്തണമെന്ന് പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ആരും ഏറ്റെടുത്തിരുന്നില്ല. എന്നാൽ മോദിജി ലക്ഷദ്വീപിൽ പോയി. ആ സ്ഥലത്തെ ലോകമൊട്ടാകെ പ്രചരിപ്പിച്ചു. അതുകൊണ്ടാണ് സപ്പോർട്ട് ചെയ്തത്”.

“ഒരു സൈനികന്റെ മകളായതുകൊണ്ട് ഒരുപാട് സ്ഥലങ്ങൾ കാണാനും അവിടുത്തെ ചരിത്രം പഠിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ലക്ഷദ്വീപിൽ പ്രധാനമന്ത്രി എത്തിയപ്പോൾ സപ്പോർട്ട് ചെയ്തത് രാഷ്‌ട്രീയമായിരുന്നില്ല, ഒരു വികാരത്തിന്റെ പുറത്താണ്. ഞാനെന്തു ചെയ്താലും അതിൽ രാഷ്‌ട്രീയം കയറി വരുന്നതാണ്. തൃശ്ശൂരിൽ പ്രധാനമന്ത്രി എത്തിയപ്പോൾ ക്ഷണിച്ചിരുന്നു, പക്ഷേ പോകാൻ കഴിഞ്ഞില്ല. ആ സമയം ഞാൻ ദുബായിലായിരുന്നു. തൃശ്ശൂരിൽ എത്തിയെങ്കിലും ആ ദിവസം തന്നെ ഒരുപാട് പരിപാടികളും ഉണ്ടായിരുന്നു. ഒരു സൈനികന്റെ മകൾ എന്ന നിലയ്‌ക്ക് പാർട്ടി അല്ല രാജ്യമാണ് എനിക്ക് വലുത്. ആര് രാജ്യത്തിനൊപ്പം നിൽക്കുന്നുവോ അവർക്കൊപ്പമാണ് ഞാൻ. നാളെ ഞാൻ ബിജെപിയിൽ ചേരുമോ എന്നും അറിയില്ലപാർട്ടി ഏതായാലും രാജ്യമാണ് തനിക്ക് മുഖ്യം എന്ന് ശ്വേത. ആ രാജ്യം ആരാണോ നയിക്കുന്നത് അവർക്കു പിന്തുണ നൽകുകയാണ് തന്റെ രീതിയെന്ന് ശ്വേത. ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്തത് പോലെയല്ല സംഭവിച്ചത് എന്നതിനാൽ നാളെയെന്ത് എന്ന് പറയാൻ സാധിക്കില്ലെന്നും ശ്വേത വ്യക്തമാക്കി

മോഡലിംഗിന്റെ ഗ്ലാമർ ലോകത്തിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്ന നായികയാണ് നടി ശ്വേതാ മേനോൻ (Shwetha Menon). മലയാളികൾക്കിടയിൽ സൂപ്പർ മോഡൽ എന്ന പദം പരിചയപ്പെടുത്താൻ ശ്വേതാ മേനോൻ വരേണ്ടി വന്നു. മലയാളത്തിലും ബോളിവുഡിലുമായി ശ്വേതാ ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപെട്ടു. മലപ്പുറം സ്വദേശികളുടെ മകളെയാണ് ജനനമെങ്കിലും, ശ്വേത രാജ്യത്തിന്റെ പല കോണുകളിലായി ശ്വേത പഠനം പൂർത്തിയാക്കിപിതാവ് നാരായണൻകുട്ടി ഇന്ത്യൻ എയർ ഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്നു. അടിസ്ഥാനപരമായി കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ശ്വേത. അത് കണ്ടാണ് ശ്വേത വളർന്നതും. എന്നാൽ അടുത്തിടെയായി ശ്വേത ബി.ജെ.പിയിലേക്ക് എന്ന അഭ്യൂഹങ്ങൾ ശക്തി പ്രാപിച്ചു തുടങ്ങിയിരിക്കുന്നു