ബെംഗളൂരു. ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം. ലോക ബൗദ്ധിക സ്വത്തവകാശ സംഘടന തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, രാജ്യം 40-ാം റാങ്കിലേക്ക് കുതിച്ചു കയറിയതായി പ്രധാനമന്ത്രി മോദി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 46-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ബെംഗളൂരു ടെക് ഉച്ചകോടിയില്‍ മുന്‍കൂട്ടി റെക്കോഡുചെയ്തു വച്ച സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ കഴിഞ്ഞ വര്‍ഷം ഇന്ത്യ 46-ാം സ്ഥാനത്തായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക പരിപാടിയായ ത്രിദിന ബെംഗളൂരു ടെക് സമ്മിറ്റിന്‍റെ 25-മത് പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മുന്‍കൂട്ടി റെക്കോഡുചെയ്തു വച്ച സന്ദേശത്തില്‍ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
‘2015ല്‍ ഇന്ത്യ 81-ാം സ്ഥാനത്തായിരുന്നു. ഇന്ത്യയില്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി. നമ്മള്‍ ഇപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ്. ഇന്ത്യയുടെ ടാലന്‍റ് പൂളാണ് ഇതിന് കാരണം’എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ടെക് ഇവന്‍റിന്‍റെ രജതജൂബിലി പതിപ്പ് ‘ടെക് 4 നെക്‌സ്‌ജെന്‍’ എന്ന ആശയത്തിലൂന്നിയാണ് നടക്കുന്നത്.
575-ലധികം പ്രദര്‍ശകരെ ആകര്‍ഷിച്ച ബെംഗളൂരു ടെക് സമ്മിറ്റ് 22, കുറഞ്ഞത് 9 ധാരണാപത്രങ്ങള്‍ ഒപ്പിടുന്നതിനും 20-ലധികം ഉല്‍പ്പന്നങ്ങളുടെ സമാരംഭത്തിനും സാക്ഷിയായി. ഇതാദ്യമായിട്ടാണ് രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും ബെംഗളൂരു ടെക് സമ്മിറ്റ് 22-യില്‍ പങ്കെടുക്കുന്നതെന്ന് കര്‍ണാടക ഐടി-ബിടി മന്ത്രി സി എന്‍ അശ്വത് നാരായണ്‍ പറഞ്ഞു.
India jumped 40th rank in global innovation index this year. In 2015 we were ranked 81. The number of unicorn startups in India has doubled, we are now the 3rd largest in world. This is due to India's talent pool: PM Modi via a pre-recorded message at Bengaluru Tech Summit pic.twitter.com/yRzN5xhDmn
— ANI (@ANI) November 16, 2022