ഹൈദരാബാദ് : യു.എസില്‍ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ മുഹമ്മദിനെയാണ് യു.എസില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. അതേസമയം, വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതാണെന്നും വിട്ടയക്കണമെങ്കില്‍ 1200 ഡോളര്‍(ഏകദേശം ഒരുലക്ഷത്തോളം രൂപ) മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് അജ്ഞാത ഫോണ്‍സന്ദേശം എത്തിയതായാണ് വിവരം.
പണം നൽകിയില്ലെങ്കിൽ വിദ്യാര്‍ഥിയുടെ വൃക്ക വില്‍ക്കുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞവര്‍ഷം മെയിലാണ് മുഹമ്മദ് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയത്. എന്നാല്‍, മാര്‍ച്ച് ഏഴാം തീയതി മുതല്‍ മുഹമ്മദിനെ ഫോണില്‍ കിട്ടുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞവര്‍ഷം മെയിലാണ് മുഹമ്മദ് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയത്.
ക്ലേവ്‌ലാന്‍ഡിലെ മയക്കുമരുന്ന് വില്‍പ്പനക്കാര്‍ മകനെ തട്ടിക്കൊണ്ടുപോയതാണെന്നും വിട്ടയക്കണമെങ്കില്‍ 1200 ഡോളര്‍ തങ്ങള്‍ക്ക് അയച്ചുനല്‍കണമെന്നുമായിരുന്നു അജ്ഞാതന്‍ പറഞ്ഞിരുന്നത്. പണം നല്‍കിയില്ലെങ്കില്‍ മകന്റെ വൃക്ക വില്‍ക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, എങ്ങനെയാണ് പണം അയക്കേണ്ടതെന്ന് ഫോണ്‍സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നില്ല എന്നും പിതാവ് പ്രതികരിച്ചു.