കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ചതിന് പിന്നിൽ ഐ എസ് ചാവേർ ?

കോയമ്പത്തൂർ. കോയമ്പത്തൂരിൽ തിങ്കളാഴ്ച കാർ പൊട്ടിത്തെറിച്ച സംഭവത്തിനു പിന്നിൽ ഐ എസ് ചാവേർ എന്ന സംശയം ബലപ്പെടുന്നു. യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമെന്ന സൂചനയാണ് നൽകുന്നത്. 23ന് പുലർച്ചെയാണ് ടൗൺ ഹാളിന് സമീപം സ്ഫോടനം നടക്കുന്നത്. ന​ഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപമായിരുന്നു സ്ഫോടനം നടക്കുന്നത്. സ്ഫോടനത്തിൽ കാർ രണ്ടായി പിളർന്നിരുന്നു. മരിച്ചത് ഉക്കടം സ്വദേശിയും എൻജിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിൻ (25) എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ഐ എസ് ബന്ധം എൻ ഐ എ നേരത്തെ സ്ഥിരീകരിച്ചിരുന്നതാണ്.

2019 ൽ ഐഎസ് ബന്ധം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ചാവേർ ആക്രമണത്തിന് ഉപയോഗിക്കാവുന്ന സ്ഫോടക വസ്തുക്കൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജമേഷ മുബിനെ 2019 ൽ ഐഎസ് ബന്ധം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിരുന്നു. വീട്ടിൽ നടന്ന പരിശോധനയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേർ ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്നത്.

ചെക്‌പോസ്റ്റില്‍ പോലിസിനെ കണ്ടയുവാവ് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനി ടെയായിരുന്നു സ്ഫോടനം. ഇയാള്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാ ലിക ഷെൽട്ടർ ഭാഗികമായി തകർന്നു. കോയമ്പത്തൂർ ജില്ലയിലുടനീളം സംഭവത്തോടെ പൊലീസ് സുരക്ഷ ശക്തമാക്കി.

കാറിൽ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണു പോലീസ് പ്രാഥമികമായി സംശയിക്കുന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മാരുതി കാർ രണ്ടായി തകർന്നു. തകർന്ന കാറിൽനിന്ന് പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു. 23ന് പുലർച്ചെയാണ് സംഭവം നടന്നത്.

കോയമ്പത്തൂരിൽ സംഭവത്തെ തുടർന്ന് സുരക്ഷ ശക്തമാക്കിയിരിക്കെ, ന​ഗരത്തിലേക്ക് പ്രവേശിക്കുന്ന വാ​ഹനങ്ങളിലടക്കം പരിശോധന നടത്തി വരുകയാണ്. സ്ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെയടക്കം പ്രവേശിക്കാൻ അനുവദിക്കുന്നില്ല. കോട്ടായി സംഗമേശ്വരർ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും പോലീസ് സീൽ ചെയ്തിരിക്കുകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാനും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ചതെന്നും ഇയാളുടെ വീട്ടിൽ അന്ന് എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അന്വേഷണം നടക്കുക‌യാണെന്ന് ഡിജിപി പറഞ്ഞിരിക്കുന്നത്. പൊട്ടാത്തതുൾപ്പെടെ രണ്ട് എൽപിജി സിലിണ്ടറുകളും മറ്റ് കുറച്ച് സാമഗ്രികളും സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നു.

സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ക്ഷേത്രത്തിന് സമീപം മിൽക്ക് ബൂത്ത് നടത്തുന്ന പ്രദേശവാസിയായ സെന്തിൽ കണ്ണൻ പുലർച്ചെ നാല് മണിയോടെ കട തുറക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കാർ പൊട്ടിത്തെറിക്കുന്നത് കാണുന്നത് – പൊലീസ് പറഞ്ഞു. പുലർച്ചെയായതിനാൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. സംഭവസ്ഥലത്തേക്ക് മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതും തടഞ്ഞു. കേസ് അന്വേഷിക്കാൻ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്.