ജയലളിത മരിച്ചത് ചികിൽസ ലഭിക്കാതെ, കൊന്നത് സ്ളോ പോയിസൺ, ദിവസങ്ങൾക്ക് മുൻപേ മരിച്ചു

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം കൊലപാതകം. വലിയ വിവരങ്ങൾ പുറത്തേക്ക്. ജയലളിത മരിച്ചത് ചികിൽസ ലഭിക്കാതെ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയായ ആപ്പോളോ ആശുപത്രിയിൽ അന്ന് ജയലളിതയേ കൊല്ലാൻ നടത്തിയ തിരകഥയും മറ്റും തയ്യാറാക്കിയത് തോഴിയും എഡിഎംകെ ഇടക്കാല അധ്യക്ഷയുമായിരുന്ന ശശികല.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയെക്കുറിച്ചുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇപ്പോൾ തമിഴ്നാട് നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്‌. പുരട്ച്ചി തലൈവിയുടെ മരണത്തിൽ ആരാധകരും ലോകവും എന്ത് തന്നെ സംശയിച്ചോ അത് തന്നെ നടന്നു എന്നതിന്റെ സൂചനകളാണ്‌ പുറത്തേക്ക്. ഏറ്റവും പ്രധാന വാർത്ത ശശികലയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.

ജയലളിതയുടെ ചികിത്സയ്ക്കിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പല വൈരുധ്യങ്ങളുമുള്ളതായും അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിലുണ്ട്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം അടക്കമുള്ളവർ നിരവധി ആരോപണങ്ങളുമായി മുന്‍പ് രംഗത്തുവന്നിരുന്നു. പ്രധാനമായും വി.കെ ശശികലയ്‌ക്കെതിരെയായിരുന്നു ആരോപണങ്ങള്‍. ഡിസംബര്‍ നാലിന് വൈകുന്നേരം മൂന്നിനും 3.50നും ഇടയിലുള്ള സമയത്ത് മരണം സംഭവിച്ചുവെന്നാണ് കമ്മിഷന്‍ കണ്ടെത്തല്‍. അതോടൊപ്പം, ജയലളിതയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്നും അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.

വിദേശത്തുനിന്നുള്ള ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം ശാസ്ത്രക്രിയ ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നെങ്കിലും ഇതൊന്നും നടപ്പിലായില്ലെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്നാണ് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ജസ്റ്റീസ് അറുമുഖസ്വാമി കമ്മീഷനാണ് ജയലിളതിയുടെ മരണത്തിൽ അന്വേഷണം നടത്തുന്നത്. ആരോഗ്യ നില മോശമായതിനെത്തുടർന്നാണ് 2016 സെപ്റ്റംബർ 22ന് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഡിസംബർ അഞ്ചിനു ജയലളിത അന്തരിച്ചു. ഇതിനിടെ, അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നു. ഹൃദയസ്തംഭനമാണു മരണ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, അവസാനകാലത്തെ ആശുപത്രിവാസത്തിനിടെ ജയലളിതയെ ആരും കണ്ടിട്ടില്ലെന്നും തോഴി വി.കെ.ശശികലയും കുടുംബവുമാണു ജയലളിതയുടെ മരണത്തിന് ഉത്തരവാദികളെന്നും ആരോപിച്ച് അന്നത്തെ അണ്ണാഡിഎംകെ മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസൻ തുറന്നടിച്ചു.

അപ്പോളോ ആശുപത്രിയിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. മന്ത്രിമാരേ പൊലും കയറ്റി വിട്ടില്ല. ആകെ അവിടെ കടത്തി വിട്ടത് തോഴിയായ ശശികലയേ മാത്രം. ജയലളിതയേ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് മുമ്പ് അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്തിരുന്നവരുടെ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. ശ്വാസം കിട്ടാതെ ജയലളിത കട്ടിലിൽ നിന്നും വീണു എന്നും പറയുന്നുണ്ട്. അപ്പോളോ ആശുപത്രിയിലെ ജീവനക്കാരേ പൊലും അങ്ങോട്ട് കടത്തി വിട്ടിരുന്നില്ല. മാത്രമല്ല ജയലളിതയേ കൊലപ്പെടുത്തി തോഴി ശികലയ്ക്ക് മുഖ്യമന്ത്രി കസേരയും 20000 കോടി രൂപയുടെ ആസ്തികളും എടുക്കാനുള്ള തന്ത്രമായും ഇതിനേ കാണുന്നവരുണ്ട്.

ജയലളിതയുടെ ബന്ധുക്കളേയും കുടുംബക്കാരേയും പൊലും അപ്പോളോ ആശുപത്രിയിൽ അന്ന് കടത്തി വിട്ടില്ലായിരുന്നു/ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിവിധ കോണുകളിൽനിന്ന് അഭിപ്രായ പ്രകടനങ്ങളുയർന്നിരുന്നു. എല്ലാ ആരോപണങ്ങളും വിരൽ ചൂണ്ടിയതു ശശികല കുടുംബത്തിനു നേർക്കായിരുന്നു. എന്നാൽ, അപ്പോളോ ആശുപത്രി അധികൃതർ വാർത്താ സമ്മേളനം വിളിച്ച് ആരോപണങ്ങളെല്ലാം നിഷേധിച്ചു. ശശികലയെ ജനറൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ഒ.പനീർസെൽവത്തിന്റെ (ഒപിഎസ്) പ്രധാന ആവശ്യം ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണമായിരുന്നു.

ജയലളിതയെ കൊല്ലാൻ തോഴി ശശികല സ്ലോ പോയിസനിങ് നൽകി എന്നായിരുന്നു 2012 ഫെബ്രുവരി ലക്കത്തിൽ തെഹൽക്ക പുറത്തുവിട്ട വിട്ട വാർത്ത. അമ്പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ജയലളിതയെ പരിചരിക്കാനായി ശശികലയും ചുരുക്കം ചില വിശ്വസ്തരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയലളിതയെ കൊല്ലാൻ തോഴി ശശികല പതിയെ കൊല്ലുന്ന വിഷം നൽകി എന്ന വിധത്തിലുള്ള സൂചന നൽകിയത് ജയലളിതയോട് അടുപ്പമുള്ള വൃത്തങ്ങൾ തന്നെയായിരുന്നു. ഇക്കൂട്ടത്തിൽ മന്ത്രിമാരും എംഎൽഎമാരും ഒക്കെയുണ്ട്. ജയലളിതയുടെ ശരീരത്തിൽ ലെഡിന്റെ അളവ് കൂടുതലായിരുന്നു. ആശുപത്രിയിൽ നടത്തിയ പതിവ് രക്തപരിശോധനയിൽ ആണ് ഇക്കാര്യം കണ്ടെത്തിയിരുന്നത്..

ഇപ്പോൾ നിരവധി കണ്ടെത്തലുകളാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയലളിതയുടെ മരണസമയവുമായി ബന്ധപ്പെട്ടതാണ് പ്രധാന വൈരുധ്യം. 2016 ഡിസംബര്‍ 5ന് രാത്രി 11.30നാണ് ജയലളിതയുടെ മരണം അപ്പോളോ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇതിന് ഒന്നര ദിവസം മുന്‍പ് അവര്‍ മരിച്ചിരുന്നുവെന്നാണ് കമ്മിഷന്‍ കണ്ടെത്തല്‍. അതായത് മരിച്ച വിവരം പൊലും അപ്പോളോ ആശുപത്രി ഒളിപ്പിച്ച് വെച്ചു.

ജയലളിതയേ അപ്പോളോ ആശുപത്രിയിൽ ആരെയും കാണിക്കാതെ കിടത്തി അവരുടെ പേരിലെ 20000 കോടിയുടെ സ്വത്തുക്കൾ എഴുതി മാറ്റുകയായിരുന്നു എന്നും പറയുന്നു. ജയലളിത മരിച്ച ശേഷവും മൃതദേഹത്തിന്റെ കൗയ്യൊപ്പ് പതിപ്പിച്ച് നൂറു കണക്കിനു രേഖകളിൽ വിരലടയാളം പതിപ്പിച്ചത്രേ. രേഖകളിൽ ഒപ്പിടാനും സ്വത്തുക്കൾ തട്ടിയെടുക്കാനും ആയിരുന്നു മൃതദേഹം ഒന്നര ദിവസം ഉപയോഗിച്ചതും മരണം മറച്ചു വയ്ച്ചതും. എന്തായാലും സംഭവത്തിൽ അനവധി പേർ അഴി എണ്ണും ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.