കണ്മണിയെ ഒരു നോക്കു കാണുന്നതിനുമുന്നെ ജെസ്മിയെ കോവിഡ് കവർന്നു, തീരാ നൊമ്പരം

തൃശൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി ആണ് മരിച്ചത്. 38 വയസായിരുന്ന ജെസ്മി എട്ടു മാസം ഗര്‍ഭിണി ആയിരുന്നു. ജെസ്മിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.

കൊവിഡ് ബാധിതയായി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യയാണ്. ജെസ്മിക്കൊപ്പം ഭര്‍ത്താവ് ഹോര്‍മിസും മകനും കൊവിഡ് പോസിറ്റീവ് ആയിരുന്നു. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ് ജെസ്മി. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

ജെസ്മിയുടെ കുഞ്ഞ് കോവിഡ് നെഗറ്റീവാണ്. ജെസ്മിയുടെ ഭർത്താവിനും മൂത്ത മകനും മുൻപ് കോവിഡ് ബാധിച്ചിരുന്നു. ഇവർ രണ്ടുപേരും നെഗറ്റീവായി. എന്നാൽ ജെസ്മിയുടെ ആരോഗ്യനില കൂടുതൽ ഗുരുതരമാവുകയായിരുന്നു. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്‍റണിയുടെയും ലാലിയുടെയും മകളാണ്.