വിസി നിയമന വിവാദത്തിൽ ഗവർണറുണ്ടാക്കിയ രണ്ടംഗ സേർച്ച് കമ്മിറ്റി ചട്ട വിരുദ്ധമെന്ന് കേരള വി സി

തിരുവനന്തപുരം. വിസി നിയമന വിവാദത്തിൽ രണ്ടംഗ സേർച്ച് കമ്മിറ്റി ഗവർണറുണ്ടാക്കിയത് ചട്ട വിരുദ്ധമായാണെന്ന് ഗവർണറെ വിമർശിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ. വിസി നിയമന വിവാദത്തിൽ രണ്ടംഗ സേർച്ച് കമ്മിറ്റി ഗവർണറുണ്ടാക്കിയത് ചട്ട വിരുദ്ധമായാണെന്ന് വിസി ചൊവ്വാഴ്ച ചേർന്ന സർവകലാശാല സിന്റിക്കേറ്റ് യോഗത്തിലാണ് പറഞ്ഞിരിക്കുന്നത്. അതേസമയം സെനറ്റ് യോഗം ചേരുന്നതിൽ വിസി തീരുമാനം എടുത്തില്ല. ഗവർണർ രൂപീകരിച്ച കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ ചട്ടം അനുവദിക്കില്ലെന്നാണ് കേരള വിസി പറയുന്നത്.

വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ കഴിഞ്ഞ ആഴ്ചയായിരുന്നു ആദ്യം വിസിയോട് ഗവർണർ ആവശ്യപ്പെടുന്നത്. എന്നാൽ വിസി പ്രതിനിധിയെ നിർദ്ദേശിക്കുകയുണ്ടായില്ല. ഗവർണറുടേയും യുജിസിയുടേയും പ്രതിനിധികളെ മാത്രം വെച്ചുള്ള കമ്മിറ്റി രൂപീകരണം ഏകപക്ഷീയമാണെന്ന് കാണിച്ച് ഗവർണറെ തള്ളി സെനറ്റ് പ്രമേയം പാസ്സാക്കിയ കാര്യം വിസി മറുപടിയായി ഗവർണറെ അറിയിക്കുകയായിരുന്നു. പ്രമേയത്തിന്‍റെ കാര്യം അറിഞ്ഞെന്ന് പറഞ്ഞ ഗവർണർ, വിസിക്ക് അന്ത്യശാസനമായി പുതിയ കത്ത് നൽക്കുകയായിരുന്നു.

ഗവർണർ, വിസിക്ക് അന്ത്യശാസനവും മുഖ വിലക്കെടുക്കാതെ സർക്കാരിന്റെ കൈകളിടെ പാവയെപോലെയുള്ള രാഷ്ട്രീയക്കളിയാണ് വി സി നടത്തുന്നത്. പ്രതിനിധിയെ നൽകാൻ ഇതുവരെ വിസി തയ്യാറാകാത്ത സാഹചര്യത്തിൽ വിസിക്കെതിരെ ഗവർണർ നടപടിയെടുത്തേക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം. ഒക്ടോബർ മൂന്നിന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം ഗവർണർ നടപടിയിലേക്ക് കടക്കാനിരിക്കുകയാണ്. ഗവർണ്ണർ ഏകപക്ഷീയമായി ഉണ്ടാക്കിയ കമ്മിറ്റിയെ അംഗീകരിക്കില്ല എന്ന നിലപാടിൽ ആണ്
വി സി യും സർവ്വകലാശാലയും.

വി സിയുടെ കാലാവധി അടുത്ത 24ന് തീരുകയാണ്. ഗവർണർ തന്റെ നടപടികൾ എല്ലാം ചട്ടപ്രകാരം ആണ് നീക്കുന്നത് എന്നതാണ് ശ്രദ്ധേയം. നേരത്തെ സെനറ്റ് പ്രതിനിധിയായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രനെ സർവകലാശാല നിർദ്ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം പിന്മാറിയത് സർവകലാശാലയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു എന്നാണ് രാജ്ഭവൻ നിലപാട്.

വി സി നിയമനത്തിനായി ഗവർണർ സെർച്ച് കമ്മിറ്റി ഉണ്ടാക്കിയത് ഓഗസ്റ്റ് അഞ്ചിനാണ്. ഓഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ വി സി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടുന്ന ഭേദഗതിയാണ് തുടർന്ന് നിയമസഭ പാസ്സാക്കുന്നത്. ഗവർണര്‍ ബില്ലിൽ ഒപ്പിടാൻ സർക്കാറിനൊപ്പം കേരള സർവകലാശാലയും കാത്തിരിക്കുകയായിരുന്നു. എന്നാൽ ഒപ്പിടില്ലെന്ന് ഉറപ്പിച്ച ഗവർണർ കേരള സർവ്വകലാശാലക്ക് മേൽ പിടിമുറുക്കിയതോടെയാണ് സർക്കാരിന്റെയും സർവ്വകലാ ശാലയുടെയും കണക്ക് കൂട്ടലുകൾ തല കീഴ് മറിഞ്ഞത്. സെനറ്റ് പ്രതിനിധി ഇല്ലെങ്കിൽ രണ്ട് അംഗ കമ്മിറ്റി വിസി നിയമന നടപടിയുമായി മുന്നോട്ട് പോകും. ഒപ്പം വിസിക്കെതിരെ അച്ചടക്ക നടപടിമാത്രം എടുത്താൽ മതി.