‘റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാക ഉയർത്തും, ഡൽഹിയിൽ ഭീകരാക്രമണം നടത്തും ‘ സിഖ് ഫോർ ജസ്റ്റിന്റെ ഭീക്ഷണി.

ന്യൂ ഡൽഹി. 73-ാം റിപ്പബ്ലിക് ദിനം രാജ്യം ആഘോഷമാക്കാനുള്ള തയ്യാറെടുക്കുന്ന തിനിടെ ഭീകരാക്രമണ ഭീഷണിയുമായി സിഖ് ഭീകര സംഘടനയായ ഖലിസ്ഥാന്‍. ജനുവരി 26ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് പന്നുവിന്റെ മുന്നറിയിപ്പ്.

‘2023ല്‍ ഇന്ത്യയുടെ അധീനതയിൽ നിന്ന് പഞ്ചാബിനെ മോചിപ്പിക്കും’ എന്നാണ് വീഡിയോയില്‍ പന്നു പറഞ്ഞിരിക്കുന്നത്.. ജനുവരി 26ന് ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഇറങ്ങിയാല്‍ സിഖ് ഫോര്‍ ജസ്റ്റിസിന് ഇടപെടേണ്ടി വരും. ഡല്‍ഹിയാണ് ലക്ഷ്യമെന്നും ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തുമെന്നും വീഡിയോയില്‍ പന്നു പറഞ്ഞിരിക്കുന്നു. ഖലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് 5,00,000 ഡോളറും പന്നു വാഗ്ദാനം ചെയ്യുന്നു.

ഭീഷണിക്ക് പിറകെ അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ സിഖ് ഫോര്‍ ജസ്റ്റിസിനും (എസ്എഫ്‌ജെ) പന്നുവിനുമെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കി. ഈ അക്കൗണ്ടുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് അദ്ദേഹം പരാതിയിൽ പറഞ്ഞിട്ടുണ്ട്. 2023 ജനുവരി 26 ന് ഡല്‍ഹിയില്‍ ആര്‍ഡിഎക്‌സ് ആക്രമണ ഭീഷണി ഉയര്‍ത്തിയ ഗുര്‍പത്വന്ത് സിംഗ് പന്നു ഇതിന്റെ വീഡിയോ പങ്കിട്ടിട്ടുണ്ടെന്നും വിനീത് ജിന്‍ഡാല്‍ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനും രാജ്യത്ത്, പ്രത്യേകിച്ച് പഞ്ചാബില്‍ സമാധാനം തകര്‍ക്കാന്‍ ഗൂഢാലോ ചന നടത്തിയതിനും കഴിഞ്ഞ വര്‍ഷം പഞ്ചാബ് പോലീസ് പന്നുവിനെതിരെ കേസെടുത്തിരുന്നതാണ്.