പണം ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുവന്നത്, ഒരുദിവസത്തെ സമയം ചോദിച്ച്‌ കെ.എം.ഷാജി

കണ്ണൂര്‍:കെ.എം. ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കെ.എം.ഷാജി എം.എല്‍.എ. കണ്ടെടുത്ത രൂപയ്ക്ക് വ്യക്തമായ രേഖയുണ്ടെന്നും ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുന്ന പണമാണിതെന്നും ഷാജി വ്യക്തമാക്കി.

അതേ സമയം രേഖകള്‍ ഹാജരാക്കാന്‍ ഒരുദിവസത്തെ സമയം ഷാജി വിജിലന്‍സിനോട് തേടിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ മണലിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്. വിജിലന്‍സ് പരിശോധന പതിനാല് മണിക്കൂര്‍ നീണ്ടു.

രാവിലെ എഴ് മണിയോടെയാണ് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ പരിശോധന തുടങ്ങിയത്. വിജിലന്‍സ് സംഘം കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീട്ടിലെത്തുമ്ബോള്‍ ഷാജിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. കോഴിക്കോട് സ്വദേശിയും സി.പി.എം നേതാവുമായ എം.ആര്‍ ഹരീഷ് നല്‍കിയ പരാതിയില്‍ ഇന്നലെയായിരുന്നു വിജിലന്‍സ് കേസ് എടുത്തത്.