അതിന്റെ പേരില്‍ ഭരതന് നല്ല വിഷമം ഉണ്ടായിരുന്നു, മകളുമായുള്ള ഭരതന്റെ ബന്ധത്തെ കുറിച്ച് കെപിഎസി ലളിത

മലയാള സിനിമയിലെ ഹിറ്റ് സംവിധായകനായിരുന്നു ഭരതന്‍.എണ്‍പതുകളില്‍ ഭരതന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ അധികം ശ്രദ്ധിക്ക പെട്ടിരുന്നു.കെപിഎസി ലളിതയെയായിരുന്നു ഭരതന്‍ വിവാഹം ചെയ്തത്.ഒരു കുടുംബനാഥന്‍ എന്ന നിലയിലും വേറിട്ട് നിന്ന വ്യക്തിത്വമായിരുന്നു ഭരതന്‍. പല വേദികളില്‍ ഭരതനിലെ സംവിധായകനെ കുറിച്ച് കെപിഎസി ലളിത തുറന്ന് പറഞ്ഞിട്ടുണ്ട്.ഇപ്പോള്‍ ഭരതന്‍ എന്ന അച്ഛനെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് അവര്‍.

മകളുടെ പഠനവുമായി ബന്ധപെട്ട കാര്യം അവള്‍ സ്വയം തെരഞ്ഞെടുത്തതാണെന്നും തന്റെ മകള്‍ എന്താകണമെന്ന അച്ഛന്റെ ആഗ്രഹത്തിനൊപ്പം ചേര്‍ന്നില്ലെന്നും ഭരതനിലെ അച്ഛനെക്കുറിച്ച് പറയുന്നതിനിടെ കെപിഎസി ലളിത പറഞ്ഞു.’ചേട്ടന് മകളെ ഒരുപാട് ഇഷ്ടമായിരുന്നു.അവളെ അദ്ദേഹം ഒരു ചിത്രകാരിയാക്കാനാണ് ആഗ്രഹിച്ചത്. അവള്‍ നല്ല പോലെ പെയിന്റ് ചെയ്യുമായിരുന്നു.പക്ഷേ അതൊരു സൈഡ് ബിസിനസിനപ്പുറം ഒരു പ്രൊഫഷനാക്കി മാറ്റാന്‍ അവള്‍ ആഗ്രഹിച്ചില്ല. അതിന്റെ പേരില്‍ അവര്‍ തമ്മില്‍ പിണങ്ങിയിരുന്നു.ഇവള്‍ സ്വന്തമായി തീരുമാനിച്ചതാണ് ബിബിഎ എടുക്കാമെന്ന്.അച്ഛന്റെ കാലില്‍ തൊട്ട് വന്ദിച്ചിട്ടാണ് അവള്‍ അതിന് പോകുന്നത്. അന്നാണ് പിന്നെ അവര്‍ തമ്മില്‍ മിണ്ടുന്നത്.അച്ഛന് അതിന്റെ പേരില്‍ നല്ല വിഷമം ഉണ്ടായിരുന്നു.താന്‍ പറഞ്ഞത് ചെയ്തിലല്ലോ എന്ന രീതിയില്‍ നല്ല വിഷമം പുള്ളിക്ക് തോന്നിയിരുന്നു.അന്ന് രാത്രിയിലാണ് സുഖമില്ലാതെ ആശുപത്രിയില്‍ പോകുന്നതൊക്കെ’. കെപിഎസി ലളിത പറയുന്നു.