ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവച്ചു ; 7 പേർ അറസ്റ്റിൽ

വെല്ലൂർ: വെല്ലൂ‌ർ കോട്ടയിൽ സന്ദർശനത്തിന് എത്തിയ യുവതിയോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ച തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് അറസ്റ്റിന് ആസ്പദമായ സംഭവം ഉണ്ടായത്. വെല്ലൂ‌ർ കോട്ടയിൽ സന്ദർശനത്തിന് എത്തിയ യുവതിയെയാണ് ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഏഴുപേർ ചേർന്ന് തടഞ്ഞുവച്ചത്.

സംഭവം വലിയരീതിയിൽ ചർച്ചയായി. തുടർന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ 7 പേരെ പോലീസ് പിടികൂടുകയായിരുന്നു. ഇതിൽ 18വയസ് തികയാത്ത കുട്ടിയെ ജുവെെനൽ ഹോമിലേയ്ക്ക് മാറ്റി. എസ് ഇമ്രാൻ പാഷ (23), കെ സന്തോഷ് (22), ഇബ്രാഹിം ബാഷ (24), സി പ്രശാന്ത് (20), അഷ്റഫ് ബാഷ (20), മുഹമ്മദ് ഫെെസൽ (22) എന്നിവരെയാണ് പിടിയിലായത്

യുവതിയെയും സുഹൃത്തിനെയും കോട്ടയ്ക്കുള്ളിൽ പ്രവേശിക്കുന്നവർ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാണ് പ്രതികൾ തടഞ്ഞത്. ഒഴിഞ്ഞുമാറാൻ ശ്രമിച്ച പെൺകുട്ടിയുടെയും സുഹൃത്തിന്റെയും പിന്നാലെ നടന്ന് ഇവർ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇവർതന്നെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. എന്നാൽ ദൃശ്യങ്ങൾ വെെറലായതോടെ കടുത്ത പ്രതിഷേധം ഉയർന്നു. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തു. പിടിയിലായവരിൽ കൂടുതൽ പേരും ഓട്ടോ ഡ്രെെവർമാരാണ്.