പിണറായി അകത്താകുമോ, ലാവ്ലിൻ കേസിലെ നിർണ്ണായക വിവരങ്ങൾ ക്രൈം നന്ദകുമാർ ഇഡിക്കുമുന്നിൽ മൊഴി നൽകി.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പിണറായി വിജയന്  വിധിനിർണ്ണായക ദിവസങ്ങളിലേക്ക്. ലാവലിൻ കേസിൽ തെളിവുകളുടെ ശേഖരവുമായി ക്രൈം നന്ദകുമാർ ഇഡിക്കുമുന്നിൽ മൊഴി നൽകി.
സംസ്ഥാന മുഖ്യമന്ത്രിക്കെതിരായ അതീവ നിർണ്ണായക തെളിവുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നാണ് സൂചന .ലാവ്‌ലിൻ കേസ് സംബന്ധിച്ച തെളിവുകൾ ഹാജരാക്കാനാണ് നന്ദകുമാർ എത്തുന്നത്. ലാവ്‌ലിൻ അഴിമതിയിൽ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കൈക്കൂലിയായി കോടികൾ ലഭിച്ചിട്ടുണ്ടെന്നാണ് നന്ദകുമാറിന്റെ ആരോപണത്തിൽ പറയുന്നത്.ഇയാളുടെ മൊഴി പരിശോധിച്ച ശേഷം മാത്രമേ കേസ്എടുക്കേണ്ടത് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് തീരുമാനം എടുക്കൂ.

ലാവ് ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിൻ്റെ വിഭവഭൂപടം നെതർലൻ്റിന് കൈമാറിയ മന്ത്രി തോമസ് ഐസക്, മന്ത്രിയായിരുന്ന എം.എ ബേബി എന്നിവർ നടത്തിയ കള്ളപ്പണ രാജ്യദ്രോഹ ഇടപാടുകൾ സംബന്ധിച്ച രേഖകൾ സമർപ്പിക്കാമെന്ന് കാട്ടി 2006 ലാണ് ക്രൈം വാരിക എഡിറ്റർ നന്ദകുമാർ സിആർസിഎയ്ക്ക് കത്തുനൽകിയത്.സംസ്ഥാനത്തെ ചില രാഷ്ട്രീ. നേതാക്കളുടെ നികുതി വെട്ടിപ്പ്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാണിച്ച്‌ 15 വർഷം മുമ്ബ് അയച്ച കത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. എന്നാൽ രണ്ട് മാസങ്ങൾക്ക് മുമ്ബ് താനയച്ച റിമൈൻഡറിന്റെ പശ്ചാത്തലത്തിലാണ് നടപടി ഇപ്പോൾ സ്വീകരിച്ചതെന്ന് ടിപി നന്ദകുമാർ പറയുന്നു.

പിണറായി വിജയൻ, തോമസ് ഐസക്, എംഎ ബേബി എന്നിവർക്കെതിരെയുള്ള പരാതിയിലാണ് തെളിവ് നൽകുന്നത്. ലാവ്‌ലിൻ, സ്വരലയ, വിഭവ ഭൂപട ഇടപാട് തുടങ്ങി വിവിധ ഇടപാടുകളിലൂടെ സിപിഎം നേതാക്കൾ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി.പ്രഥമിക അന്വേഷണത്തിന്റെ ഭാഗമായി തെളിവുകൾ ഹാജരാക്കാനാണ് നന്ദകുമാറിനോട് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. 2006 ൽ ഡിആർഐക്ക് നൽകിയ പരാതിയിൽ 15 വർഷത്തിന് ശേഷമാണ് ഇഡി ഇടപെടുന്നത്. എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട തന്റെ പരാതി സംബന്ധിച്ച് വിവരങ്ങൾ നൽകാൻ ഈമാസം ആദ്യം ഇഡിക്ക് മുന്നിൽ നന്ദകുമാർ ഹാജരായിരുന്നു.എസ്എൻസി ലാവ്ലിൻ, കവിയൂർ കേസ് ഉൾപ്പെടെയുള്ള കേസുകളുടെ തെളിവുകൾ നശിപ്പിക്കുന്നതിനായി കോഴിക്കോട്ടെ തന്റെ ഓഫീസിന് ഒരു സംഘം അക്രമികൾ തീയിട്ടിരുന്നു. ഇതിൽ നശിക്കാതെ ഇപ്പോഴും കൈയിലുള്ള തെളിവുകളാണ് കൈമാറുന്നതെന്ന് നന്ദകുമാർ പറഞ്ഞു.