ടർബോ കളക്ഷൻ 14കോടി മുടക്ക് കാശ് കിട്ടാൻ ഏറെ ദൂരം

മഗാ സ്റ്റാർ മമ്മുട്ടിയുടെ ടർബോ സിനിമ ബോക്സോഫീസിൽ  14കോടി കളക്ഷൻ.ആദ്യ ദിവസം 6.25 കോടി കളക്ഷൻ വാരിക്കൂട്ടി നിർമ്മാതാക്കളേ ഞെട്ടിച്ചു എങ്കിലും പിന്നീട് സിനിമയ്ക്ക് കളക്ഷനിൽ തിരിച്ചടിയായി. രണ്ടാം ദിവസം ആദ്യ ദിവസത്തേതിന്റെ പകുതിയിലേക്ക് കളക്ഷൻ കൂപ്പ് കുത്തി 3.7 കോടിയും നാലാം ദിവസം 4.13 കോടിയും ആയിരുന്നു.അടുത്തിടെ ഉണ്ടായ വിവാദങ്ങൾ മെഗാ സ്റ്റാർ സിനിമയേ ബാധിച്ചുവോ?

ടർബോ“ 2024 മെയ് 23-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.രാജ് ബി ഷെട്ടി, സുനിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്രിസ്റ്റോ സേവ്യർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു, വിഷ്ണു ശർമ്മ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിച്ചു.

ടർബോയുടെ നിർമ്മാണച്ചെലവ് 70 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.(FILMIBEAT SITE) 2023 ഒക്ടോബർ 24-ന് മമ്മൂട്ടി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2023 ഒക്ടോബറിൽ കോയമ്പത്തൂരിൽ ആരംഭിച്ച് 2024 ഫെബ്രുവരി 18-ന് പൂർത്തിയായി.

നിലവിലെ കണക്കുകൾ അനുസരിച്ച് ചിത്രം നിർണ്ണയിക്കപ്പെട്ട നിർമ്മാന ചിലവിലേക്ക് എത്തുമോ എന്ന് കണ്ടറിയണം. 70 കോടി ലഭിച്ചാലേ മുടക്ക് കാശ് ലഭിക്കൂ എങ്കിൽ ഇനിയുള്ള ദിവസങ്ങൾ പണം വാരി കൂട്ടണം. റിലീസ് കഴിഞ്ഞ് രണ്ടാം വാരത്തിലേക്ക് നീങ്ങുമ്പോൾ അത്ര പ്രതീക്ഷിക്കാനും കഴിയില്ല

മമ്മുട്ടിയുടെ പേരിൽ സമീപ നാളിൽ നിറങ്ങിയ വിവാദങ്ങൾ ടർബോയ്ക്ക് വൻ തിരിച്ചടി ആയോ എന്നും സംശയം ഉണ്ട്. മമ്മുട്ടി ചിത്രങ്ങളേ എന്നും സ്വീകരിക്കുന്ന കേരള സമൂഹത്തിലെ ഒരു പ്രബല വിഭാഗം മുഖം തിരിച്ചാൽ ചിത്രത്തിനു തിരിച്ചടി കിട്ടും. ടർബോ വിജയിച്ചില്ലെങ്കിൽ മമ്മുട്ടിയുടെ ഇനിയുള്ള മെഗാ സ്റ്റാർ ചിത്രങ്ങളുടെ കാര്യത്തിലും ചിലവിൽ നീക്കുപോക്കു ചെയ്യേണ്ടി വരും. താര മൂല്യം മമ്മുട്ടി കുറയ്ക്കുക മാത്രമായിരിക്കും അങ്ങിനെ വരുമ്പോൾ നിർമ്മാണ ചിലവ് നിയന്ത്രിക്കാൻ ചെയ്യേണ്ടി വരിക എന്നും ചൂണ്ടിക്കാട്ടുന്നു

ടർബോയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ വൻ പ്രചാരവും പി ആർ വർക്കും ആയിരുന്നു നടത്തിയത്. കേരളത്തിൽ തിരിച്ചടി ഉണ്ടായാലും മിഡിലീസ്റ്റിൽ നിന്നും കളക്ഷൻ വാരും എന്ന കണക്കുകൂട്ടലും ഉണ്ടായിരുന്നു

Turbo Day by collection

1st Thursday ₹ 6.25 Cr
Day 2 1st Friday ₹ 3.7 Cr
Day 3 1st Saturday ₹ 4.13 Cr rough data
Day 4 1st Sunday ₹ 0 Cr (This estimate is based on live data, will be subject to updates as more information becomes available)
Total ₹ 14.08 Cr