പെരുമ്പാവൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. ബാങ്കില്‍ നിന്ന് പണമെടുത്ത് നൽകിയില്ല എന്നാരോപിച്ചാണ് പെരുമ്പാവൂര്‍ നാരായപ്പറമ്പില്‍ മണികണ്ഠന്‍ ഭാര്യ ബിന്ദുവിനെയും മകള്‍ ലക്ഷ്മിപ്രിയയെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് സമീപം പെട്ടിക്കട നടത്തുകയാണ് കുടുംബം. ബിന്ദുവിനും മകള്‍ക്കും കഴുത്തിനാണ് പരുക്കേറ്റത്. രക്തപ്രവാഹം അമിതമായതിനെ തുടര്‍ന്ന് ബിന്ദുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.