പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹത, നെഞ്ചിൽ നഖം കൊണ്ടുള്ള പാടുകൾ, മൃതദേഹത്തിലെ വസ്ത്രവും വ്യത്യസ്തം, ബന്ധുവിൽ നിന്ന് കേസൊതുക്കാൻ ഭീഷണി, പോലിസ് വീഴ്ച സംഭവിച്ചെന്നും കുടുംബം

എറണാകുളം : മേയ് 29നാണ് വൈപ്പിനിൽ പതിനൊന്നുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്. ഞാറയ്‌ക്കൽ വടക്കേടത്ത് സുനിത രാജൻ ദമ്പതികളുടെ മകൾ ശിവപ്രിയയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം പോലീസിനെതിരെ രംഗത്തെത്തിയത്. മകളുടെ മരണം വെറുമൊരു ആത്മഹത്യയായി പോലീസ് ഒതുക്കുകയായിരുന്നു.

സംഭവസമയം മാതാപിതാക്കളും മൂത്ത സഹോദരിയും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. ഉച്ചയ്‌ക്ക് അമ്മ സുനിത കുട്ടിക്ക് ഭക്ഷണം നൽകാൻ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അപ്പോൾ മുതൽ മരണം സംബന്ധിച്ച് തങ്ങൾക്ക് സംശയമുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. ഞാറയ്‌ക്കൽ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ആരെയും ചോദ്യം ചെയ്യാനോ വേണ്ട രീതിയിൽ നടപടി സ്വീകരിക്കാനോ പോലീസിന് കഴിഞ്ഞില്ലെന്ന് കുടുംബം പരാതിപ്പെട്ടു.

ആത്മഹത്യാക്കുറിപ്പ് എന്ന രീതിയിൽ ഉള്ള ഒരു കത്ത് മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചിരുന്നുവെങ്കിലും അതിലുണ്ടായിരുന്ന കൈയ്യക്ഷരം മകളുടേതല്ലെന്ന് മാതാപിതാക്കൾ പറയുന്നു. കുട്ടിയുടെ മരണത്തിനു ശേഷം അടുത്ത ബന്ധുവിന്റെ പെരുമാറ്റവും സംശയം ജനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. ഇയാൾ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ ഉണ്ട്.

കുട്ടി സാധാരണയായി ധരിക്കാറുള്ള വസ്ത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ വസ്ത്രയായിരുന്നു മൃതദേഹത്തിൽ ഉണ്ടായിരുന്നതെന്നും കുടുംബം പറയുന്ന. ഇവയെല്ലാം ചൂണ്ടിക്കാട്ടി കുടുംബം ജില്ലാ റൂറൽ പോലീസ് മേധാവിക്കാണ് പരാതി നൽകി.