ബാലസോർ (ഒഡിഷ) . ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അട്ടിമറി അടക്കമുള്ള കാര്യങ്ങള്‍ ട്രെയിന്‍ അപകടത്തിന് പിന്നിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.
ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്നും സിബിഐ അന്വേഷണത്തിന് റെയിൽവേ ബോർഡ് ശുപാർശ ചെയ്തെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയെന്നും റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ട്രാക്കുമായി ബന്ധപ്പെട്ട ജോലികളും ഓവർഹെഡ് വയറിങ് ജോലികളും നടക്കുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്, അശ്വനി വൈഷ്‌ണവ് അറിയിക്കുകയുണ്ടായി.
ട്രെയിൻ ദുരന്തത്തിൽ സിഗ്നൽ സംവിധാനങ്ങളിൽ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം.’പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച് സിഗ്നലിങിന് പ്രശ്‌നമുണ്ടായിരുന്നു. റെയിൽവെ സേഫ്റ്റി കമ്മീഷണറുടെ സമ്പൂർണ റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുന്നു. കോറമണ്ഡൽ എക്‌സ്പ്രസ് മാത്രമാണ് പാളം തെറ്റിയത്. അപകടം നടന്ന സമയത്ത് ട്രെയിനിന്റെ വേഗം 128 കിലോമീറ്റർ ആയിരുന്നു’ റെയിൽവെ ബോർഡ് അംഗം ജയ വർമ സിൻഹ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോറമണ്ഡൽ എക്‌സ്പ്രസിന്റെ കോച്ചുകൾ മൂന്നാമത്തെ പാളത്തിലേക്ക് തെറിച്ചു വീണു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. കോറമണ്ഡൽ എക്‌സപ്രസിന്റെ ബോഗികൾ യശ്വന്ത്പുർ എക്‌സ്പ്രസിന്റെ അവസാനത്തെ രണ്ട് ബോഗികളിലാണ് ഇക്കുന്നത്. ഈ സമയം യശ്വന്ത്പുർ എക്‌സ്പ്രസിന്റെ വേഗം 126 കിലോമീറ്റർ ആയിരുന്നു’, ജയ പറഞ്ഞു.
ട്രെയിന്‍ അപകടത്തെക്കുറിച്ച് പ്രതിപക്ഷത്ത് നിന്നും വലിയ വിമര്‍ശനം ഉണ്ടായി. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ റെയില്‍വേ മന്ത്രിയുടെ രാജി ആവ്യപ്പെടു കയും ചെയ്തിരുന്നു. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടാണ് കേന്ദ്രം അതിനിപ്പോൾ മറുപടി പറഞ്ഞിരിക്കുന്നത്.