സൈനികന് നേരെ കൈവെച്ച പോലീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുകയാണ്. ജസ്റ്റിസ് ഫോര്‍ വിഷ്ണു എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം ശക്തം. പോലീസിനെ സൈന്യം കേറി മേയണമെന്നാണ് സോഷ്യല്‍മീഡിയയില്‍ ആവശ്യം ഉയരുന്നത്. സൈന്യത്തിന്റെ നടപടികള്‍ക്കായി ഉറ്റുനോക്കി കേരളം.
സംസ്ഥാനസര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നതാണ് വിവരമെങ്കിലും ഇതുവരെ നടപടിയെക്കുറിച്ച് വ്യക്തമായ വിവരമില്ല. കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ വരെ വകുപ്പുണ്ട്. അങ്ങിനെയെങ്കില്‍ കേസില്‍ ഇവരെ തല്ലിച്ചതച്ച എസ് ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായേക്കും. സൈന്യത്തില്‍ കാഞ്ചി വലിക്കുന്ന നിന്റെ വിരലുകള്‍ ഒടിക്കും എന്ന രീതിയിലാണ് പൊലീസ് സൈനികന് നേരെ ആക്രോശിച്ചതെന്ന് പറയുന്നു. ആദ്യം സൈനികന്‍ വിഷ്ണുവിന്റെ മുഖത്തടിയ്ക്കുന്ന എഎസ് ഐ പ്രകാശ് ചന്ദ്രന്റെ സിസിടിവി ദൃശ്യങ്ങളും തെളിവായി മുന്നിലുണ്ട്.
25 വയസ്സായ തനിക്ക് ഇപ്പോള്‍ പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് വിഷ്ണു എന്ന സൈനികന്‍. പൊലീസ് സെലക്ഷന്‍ കിട്ടിയ മറ്റൊരു മകന് ആ സെലക്ഷന് പോകാന്‍ കഴിയാത്ത വിധം പരിക്കേറ്റിരിക്കുകയാണെന്ന് പറഞ്ഞ് അമ്മയും പൊട്ടിക്കരയുന്നു. തെരുവ് നായ്ക്കളേക്കാള്‍ ക്രൂരന്മാരായാണ് പൊലീസ് സൈനികനെ ആക്രമിച്ചതെന്ന് ചാനല്‍ ചര്‍ച്ചയില്‍ റിട്ട. ജസ്റ്റിസ് കമാല്‍ പാഷ അഭിപ്രായപ്പെട്ടിരുന്നു.
എപ്പോഴും സംഭവിക്കുന്നതുപോലെ ശിക്ഷ ഒരു സസ്‌പെന്‍ഷനില്‍ ഒതുക്കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് ഇക്കുറി നടക്കുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് രൂക്ഷമായ പ്രതികരണങ്ങളാണ് മാധ്യമങ്ങളിലും സമൂഹമാധ്യമ ങ്ങളിലും ഉയരുന്നത്. തെറ്റു ചെയ്യുന്ന സൈനികനെ സര്‍വ്വീസില്‍ നിന്നും തിരിച്ചുവിളിക്കാന്‍ സൈന്യത്തില്‍ സംവിധാനമുണ്ടെങ്കില്‍ തെറ്റു ചെയ്യുന്ന പൊലീസുകാരനെയും സര്‍വ്വീസില്‍ നിന്നും നിക്കം കെയ്യാന്‍ സംവിധാനം വേണമെന്നാണ് മുന്‍ സൈനികന്‍ മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
ആഗസ്ത് 25ന് വിഷ്ണുവിനെതിരെ കേസെടുത്ത പൊലീസ് സൈന്യത്തെ ഉടന്‍ വിവരം അറിയിക്കേണ്ടതുണ്ടെങ്കിലും അതുണ്ടായില്ല. ഒരു സൈനികനെതിരെ കേസെടുത്താല്‍ തൊട്ടടുത്ത സൈനികക്യാമ്പില്‍ അറിയിക്കണമെന്നതാണ് ചട്ടം. ഇതൊന്നും ഉണ്ടായില്ല,പകരം കൈയ്യില്‍ കിട്ടിയ സൈനികനെ എടുത്തിട്ട് ഇഞ്ചപ്പരുവമാക്കി. എന്നിട്ട് എന്തോ വലിയ ഹീറോയിസം കാണിച്ച മട്ടും ഭാവവും ആയിരുന്നു പോലീസിന്. എന്നാല്‍ തൊട്ടത് തീക്കട്ടയിലാണ് പൊള്ളുമെന്നു പിന്നീടാണ് ബോധ്യപ്പെട്ടത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. കേരള പോലീസിനെ മലയാളിക്ക് വലിയ കാര്യം ആയോണ്ട് ഏമാന്മാരെ എടുത്തിട്ട് അലക്കുകയാണ് സോഷ്യല്‍മീഡിയ. കാക്കിയിട്ടാല്‍ എന്തും കാണിക്കാമെന്ന ധാർഷ്ട്യം വേണ്ടെന്ന് ഏമാന്മാര്‍ക്ക് മറുപടി.
ഇതിപ്പോള്‍ സൈനികനെ തൊട്ട ഏമാന്മാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പുറത്തിറങ്ങിയാല്‍ ഏത് വഴിക്ക് അടിവരുമെന്ന് പറയാന്‍ പറ്റൂല്ല. ഏത് വഴിക്ക് കിട്ടിയാലും ഏമാന്മാര്‍ കൊണ്ടോണം അതേ പറയാനുള്ളു. പട്ടാളക്കാരെന്ന് പറഞ്ഞാന്‍നമുക്കൊരു വികാരം ആണ്. അവരവിടെ ഏതേലും പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി പണിയെടിക്കുന്നവരല്ല, ഏതേലും കൊടിയുടെ നിറം നോക്കി ഓച്ചാനിച്ച് നില്‍ക്കുന്നവരല്ല, ആവര്‍ക്കാകെ ഒരു കൊടിയേ ഉള്ളു അത് ദേശീയ പതാക മാത്രമാണ്.
ജീവന്‍ പണയംവെച്ചും രാജ്യത്തിന് കാവല്‍ നില്‍ക്കുന്നവര്‍. അല്ലാതെ കേരള പോലീസിനെ പോലെ കൈക്കൂലിയും വാങ്ങി, ഇരകളേ കള്ളക്കേസിൽ കുടുക്കിയും രാഷ്ട്രീയക്കാർക്ക് വേണ്ടി പണിയെടുത്തും എന്ത് തൊട്ടിത്തരവും കാണിക്കുന്നവരല്ല. പട്ടാളക്കാരെ തൊട്ടാല്‍ നാടിളകും,അതാണ് പോലീസിപ്പോള്‍ കണ്ടോണ്ട് ഇരിക്കുന്നത്. ആകെ പണി കിട്ടി പേടിച്ച് വിറച്ച് കഴിയുകയാണ് പോലീസ്. ഇനി ഒരു സൈനികന്റെ മേലേയും പോലീസ് കൈ ഉയര്‍ത്തില്ല.