രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും; തീരുമാനത്തില്‍ മാറ്റമില്ലെന്ന് സോണിയ ഗാന്ധി

രമേശ് ചെന്നിത്തലയെ ദേശിയ നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി. മുല്ലപ്പളളി രാമചന്ദ്രനെ ജനറല്‍ സെക്രട്ടറിയായും പരിഗണിക്കും. രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും എന്നത് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു പക്ഷെ കേരളത്തിലെ കോണ്‍ഗ്രസ് ഡിസിസി പുനഃ സംഘടന മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ചെന്നിത്തല നടത്തിയ പ്രസ്താവനകള്‍ ദേശിയ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

രാഹുല്‍ ഗാന്ധിക്കാണ് ഇത്തരത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായിരുന്നത് അദ്ദേഹം അക്കാര്യം സോണിയ ഗാന്ധിയെ അറിയിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്യത്തിന്റെ 75 ആം വാര്‍ഷികവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമിതിയില്‍ നിന്ന് രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കി മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ഉപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ സംഭവിച്ചിരുന്നു.

എന്നാല്‍ അതിന് ശേഷം കമല്‍ നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ച നിലപാടാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 20തിലധികം സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല ജനറല്‍ സെക്രട്ടറി ആയും സെക്രട്ടറി ആയും വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഘടനാ പാടവം കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യും എന്നാണ് കമല്‍ നാഥ് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. തുടര്‍ന്നാണ് രമേശ് ചെന്നിത്തലയെ ദേശിയ നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു.