‘സീതാറാം യച്ചൂരിയുടെ കരണം പൊട്ടിച്ച് നീരടിച്ചപ്പോൾ രാഹുൽ ഗാന്ധിയെ ഉണ്ടായിരുന്നുള്ളൂ’

 

കൽപ്പറ്റ/ ‘പണ്ട് നാലു പേർ ചേർന്ന് സീതാറാം യച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിനു നീരടിച്ചപ്പോൾ ആശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധിയെ ഉണ്ടായിരുന്നുള്ളൂ’ എന്ന്, രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിനു നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിനു നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, മുൻപ് സീതാറാം യച്ചൂരിക്കെതിരെ നടന്ന ആക്രമണത്തിന്റെ കാര്യം ഓർമിപ്പിച്ചു കൊണ്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നിരിക്കുന്നത്.

‘പണ്ട് നാലു പേർ ചേർന്ന് സീതാറാം യച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിനു നീരടിച്ചപ്പോൾ ആശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധിയെ ഉണ്ടായിരുന്നുള്ളൂ’ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഓർമിപ്പിച്ചു. ബാലുശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ച എസ്ഡിപിഐക്കാരനോട് ഒരു വാക്കുകൊണ്ടു പോലും പ്രതിഷേധിക്കാൻ സാധിച്ചില്ലെന്നും രാഹുൽ പരിഹസിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തള്ളുകയായിരുന്നു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഓഫിസിനുള്ളിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും സ്റ്റാഫിനെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ബഫർ സോൺ വിഷയത്തിൽ വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനിടെയാണ് അക്രമമുണ്ടായിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ:

ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പേടിച്ച് രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കു മാർച്ച് നടത്തുകയും ഓഫിസ് അടിച്ചു തകർക്കുകയും ചെയ്ത എസ്എഫ്ഐക്കാരോട് രണ്ടു കാര്യം പറയാം.
1) ആ ഓഫിസിൽ നിന്ന് ഏറെ അകലമില്ലാത്ത ബാലുശേരിയിൽ നിങ്ങളുടെ കൂട്ടത്തിൽ ഒരുത്തനെ എസ്ഡിപിഐക്കാരൻ അടിച്ചു പഞ്ഞിക്കിട്ടിട്ട് ഒരു വാക്ക് കൊണ്ട് പ്രതിഷേധിക്കാൻ പറ്റാത്ത നാണമില്ലാത്തവന്മാരാണ് നിങ്ങൾ.
2) പണ്ട് നാലു പേർ ചേർന്ന് സീതാറാം യച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോൾ ആശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധിയെ ഉണ്ടായിരുന്നുള്ളു.