മുഹമ്മദ് ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്ന് ഷാഫിയുടെ ഭാര്യ നബീസ.

കൊച്ചി. ഇലന്തൂരിലെ ഇരട്ട ആഭിചാര കൊല കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്ന് ഷാഫിയുടെ ഭാര്യ നബീസ. ഇലന്തൂര്‍ ഇരട്ട നരബലിയിലെ പ്രതികളിലൊരാളായ ഷാഫിയുടെ ഭാര്യ നബീസയുടെ ആദ്യ പ്രതികരണമാണ് പുറത്ത് വന്നിരിക്കുന്നത്.

‘മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ട്. മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കും. തൻ്റെ മൊബൈൽ ഫോൺ ഷാഫി ഉപയോഗിച്ചിരുന്നു. നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. വീട്ടിൽ പണം കൊണ്ടു വന്നിട്ടില്ല. എന്നാൽ ഇത്ര ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും’ നബീസ പറയുന്നു. ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വനബീസ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

ഇലന്തൂർ ഇരട്ട കേസുകളിൽ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു വെളിപ്പെടുത്തുന്നു. ‘ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണ‌ർ പറഞ്ഞു.

കുറ്റകൃത്യത്തിന് മുൻപ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണർ പറഞ്ഞു. ആറാം ക്സാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് ഷാഫി. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.