ലൈംഗികത്തൊഴില്‍ കുറ്റകരമല്ലെന്ന് നിര്‍ണായക വിധി പറഞ്ഞു മുംബൈ കോടതി. പൊലീസിനെതിരെ യുവതി നല്‍കിയ പരാതി പരിഗണിച്ച് ആണ് കോടി വിധി പറഞ്ഞത്. ലൈംഗികത്തൊഴില്‍ നടത്തിയതിന് റെയ്ഡില്‍ പിടികൂടി ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന ലൈംഗിക തൊഴിലാളിയായായ യുവതിയെ സ്വതന്ത്രയാക്കി കൊണ്ടായിരുന്നു കോടതിയുടെ നിര്‍ണായക നിരീക്ഷണം. ലൈംഗീക തൊഴിൽ ചെയ്യുന്നത് പൊതുസ്ഥലത്തല്ലെങ്കിൽ അത് കുര്രമാവുന്നില്ല – മുംബൈ സെഷൻസ് കോടതി പറഞ്ഞു
ലൈംഗികത്തൊഴില്‍ കുറ്റകരമാകുന്നത് പൊതുസ്ഥലത്ത് ഒരാള്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ട് മറ്റുള്ളവര്‍ക്കു ശല്യമാകുമ്പോഴാണെന്നു വ്യക്തമാക്കിയ കോടതി, അതിനാല്‍ പൊലീസ് കസ്റ്റഡിയിലുള്ള യുവതിയെ ഉടന്‍ മോചിപ്പിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലായ യുവതിയെ ഷെല്‍ട്ടര്‍ ഹോമില്‍ ഒരു വര്‍ഷത്തോളം സംരക്ഷിക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ ആയിരുന്നു ഹൈക്കോടതിയിൽ യുവതിയുടെ ഹർജി എത്തിയത്.
മുളുന്ദില്‍ ഫെബ്രുവരിയില്‍ നടന്ന റെയ്ഡിലാണ് യുവതിയെ കസ്റ്റഡിയില്‍ എടുക്കുന്നത്. യുവതിക്ക് 34 വയസ്സാണ് ഉള്ളത്. അകാരണമായാണ് തടവിലാക്കിയതെങ്കില്‍ അവകാശം ഹനിക്കപ്പെട്ടെന്നു പറയേണ്ടി വരും. പൊതുസ്ഥലത്ത് ലൈംഗികത്തൊഴില്‍ ചെയ്തതായി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. യുവതിക്ക് ഇന്ത്യയില്‍ എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ട് – കോടതി വ്യക്തമാക്കി.