ഹൃദയാഘാതം വന്ന രോഗിക്ക് 5മണിക്കൂർ ചികിത്സ നല്കിയില്ല, മൃതദേഹം സർജറി ചെയ്ത് വെറ്റിലേറ്ററിൽ കിടത്തി, എസ്.കെ ആശുപത്രി ,S K HOSPITALS THIRUVANANTHAPURAM

എസ്.കെ ആശുപത്രി ,S K HOSPITALS THIRUVANANTHAPURAM. ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് രോഗിയ്ക്ക് മരണം. തിരുവനന്തപുരം എസ് കെ ആശുപത്രിയിൽ ഹൃദയാഘാതം മൂലം പ്രവേശിപ്പിച്ച രോഗിയ്ക്ക് ചികിത്സ നിക്ഷേധിച്ചു. അഞ്ചുമണിക്കൂറിലധികം ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് രോഗി മരിച്ചു പരാതിയുമായി ബന്ധുക്കൾ. തുടർന്ന് മൃതദേഹം സർജറി ചെയ്ത്, വെന്റിലേറ്ററിൽ കിടത്തിയതായും, ബന്ധുക്കൾ.

ശ്രീരാമകൃഷ്ണ ഹോസ്പിറ്റലിൽ നിന്നും നെഞ്ചുവേദനയായി കൊണ്ടുവന്നു. രോഗിയെ പരിശോധിച്ച് എല്ലാ റിപ്പോർട്ടും കാർഡിയോയിലെ സീനിയർ ഡോക്ടർക്ക് അയച്ചുകൊടുത്തു. അപ്പോൾ ഒരു പ്രശ്നവും ഇല്ലായെന്ന് പറഞ്ഞു. അൻജിയോഗ്രം ചെയ്ത് രക്ഷപെടുമെന്ന് ശ്രീരാമകൃഷ്ണ ഹോസ്പിറ്റലിൽ നിന്നും പറഞ്ഞ രോഗിയ്ക്ക് അത് നടത്താതെ അഞ്ച്ണിക്കൂറോളം ചികിത്സ നല്കിയില്ല. മെഷീൻ കേടാണ് എന്ന് ആശുപത്രി അധികൃതർ ആദ്യമേ പറഞ്ഞില്ല, അങ്ങനെയെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നും മരിച്ചയാളുടെ സഹോദരൻ. അത് അഞ്ച് മണിക്കൂറിന് ശേഷമാണ് പറയുന്നത്. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപൊയ്ക്കോളു എന്ന് പറഞ്ഞപ്പോഴേക്കും രോഗി മരിച്ചിരുന്നു. ഇപ്പോൾ ആശുപത്രിക്കാർ ഒന്നും ചെയ്യാൻ പറ്റില്ല എന്നും ആസുപത്രിയിൽ നിന്ന് കൊണ്ടുപോകണം എന്നും പറയുന്നു.

അൻജിയേഗ്രാം മെഷീൻ കംപ്ലെയിന്റെ ആണെന്ന് പറഞ്ഞ് ഇന്നുതന്നെ രണ്ടുമരണം ഉണ്ടായിരിക്കുന്നു. പൊലീസിനോട് പരാതിപ്പെട്ടു. വന്ന് പരാതി എഴുിക്കൊണ്ട് പോയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല.