ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ ഇറങ്ങി, യുവതിയെ യുവാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

ലക്നൗ : ബാങ്കുദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്. മീററ്റ് സ്വദേശിയാണ് പരാതിക്കാരി. ബാങ്കുദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവിനെ കാണാൻ പോയതായിരുന്നു യുവതി.

യുവതിക്ക് ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ബാങ്കിൽ ജോലി വാങ്ങിനൽകാമെന്നായിരുന്നു സുഹൃത്ത് പറഞ്ഞിരുന്നത്. ഇതനുസരിച്ച് യുവാവ് പറഞ്ഞ സ്ഥലത്തേക്ക് യുവതി എത്തി.

എന്നാൽ യുവാവ് നൽകിയ തണുത്ത പാനീയം കുടിച്ചതോടെ പെൺകുട്ടി ബോധരഹിതയായി. തുടർന്ന് സുഹൃത്തും മറ്റൊരാളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.