സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ തിമിംഗലങ്ങളങ്ങൾ – സരിതാ നായർ.

തിരുവനന്തപുരം/ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള തിമിംഗലങ്ങളുണ്ടെന്ന് സോളാർ കേസിലെ പ്രതിയായ സരിതാ നായർ. വെളിപ്പെടുത്തലുകൾക്ക് വ്യക്തമായ ഗൂഢാലോചനയുണ്ടെന്നതിൽ ഉറച്ച് നിൽക്കുന്നു. ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് ഗൂഢാലോചന നടന്നത്. പിസി ജോർജാണ് തന്നെ വിളിച്ചത്.- സരിതാ നായർ മാധ്യങ്ങളോട് പറഞ്ഞു.

ജോർജിന് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള തിമിംഗലങ്ങളുണ്ട്. സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം എന്നതിലുപരി നിലനിൽപ്പിന്റെ കാര്യം കൂടിയാണെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ രഹസ്യമൊഴി നൽകിയശേഷം സരിത മാധ്യമങ്ങളോട് പറഞ്ഞു.

ഗൂഢാലോചനയ്ക്ക് അപ്പുറം മറ്റ് കുറ്റകൃത്യങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളും രഹസ്യ മൊഴിയായി തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയിട്ടുണ്ടെന്നാണ് സരിത എസ് നായർ പറഞ്ഞിരിക്കുന്നത്.

ഇതിനിടെ, രണ്ടാം ദിവസവും സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്തുവരുന്നു. കൊച്ചിയിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ബുധനാഴ്ച സ്വപ്നയ്ക്ക് ദേഹാസ്വാസ്ഥ്യം കാരണം ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.