15,000 രൂപക്ക് 46 കാരന് 14 കാരിയായ മകളെ കെട്ടിച്ചു കൊടുത്തു, വരനും മാതാപിതാക്കളും അറസ്റ്റിലായി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച നാൽപ്പത്തിയാറുകാരനും, കല്യാണം നടത്താൻ കൂട്ടുനിന്ന കുട്ടിയുടെ മാതാപിതാക്കളും ബംഗളുരുവിൽ അറസ്റ്റിലായി. പതിനാലുകാരിയായ പെൺകുട്ടിയെ ആണ് 46 കാരൻ വിവാഹം കഴിച്ചത്. കല്യാണം നടത്താൻ കൂട്ടുനിന്ന കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കൂലിപ്പണിക്കാരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് മൂന്ന് പെൺമക്കളാണ് ഉള്ളത്. പണമില്ലാത്തതിനാൽ കുട്ടികളുടെ പഠനം പാതിവഴിയിൽ മുടങ്ങി നിൽക്കു കയായിരുന്നു. ഈ സാഹചര്യം മുതലെടുത്ത നാൽപ്പത്തിയാറുകാരനായ ഗുരുപ്രസാദ് വിവാഹാലോചനയുമായി എത്തുകയായിരുന്നു.

വിവാഹിതനായ ഗുരുപ്രസാദിന്റെ ഭാര്യ വർഷങ്ങൾക്കുമുൻപേ ഉപേക്ഷിച്ചുപോ യതാണ്. ഒരു സ്ത്രീ മുഖേനാണ് ഇയാൾ പതിനാലുകാരിയുടെ മാതാപിതാക്കളെ സമീപിക്കുന്നത്. മക്കളിൽ ഒരാളെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും പണം നൽകാമെന്നും മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

15,000 രൂപ നൽകിയതോടെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിക്കുകയാണ് ഉണ്ടായത്. ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം നടന്നത്. തുടർന്ന് നഗരത്തിലെ ഒരു ഹോസ്റ്റലിൽ ജോലിക്കായി പെൺകുട്ടി എത്തിയിരുന്നു. വിവാഹം കഴിഞ്ഞതാ ണെന്നും ഭർത്താവിന് നാൽപ്പത്തിയാറ് വയസുണ്ടെന്നും പെൺകുട്ടി പറഞ്ഞതോടെ ഹോസ്റ്റൽ ഉടമ പൊലീസിൽ വിവരമറിയിക്കുകയാണ് ഉണ്ടായത്. അതേസമയം, കഷ്‌ടപ്പാടുകൊണ്ട് ചെയ്തുപോയതാണെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.