കാരായി രാജനും ചന്ദ്രശേഖരനും അപരിഷ്‌കൃത ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട് നിരപരാധികള്‍; എഎ റഹീം

തിരുവനന്തപുരം: തലശ്ശേരി ഫസല്‍ വധം തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.സമീപകാലത്തെ ഏറ്റവും വലിയ നീതി നിഷേധങ്ങളില്‍ ഒന്നാണ് ഈ കേസില്‍ ഉണ്ടായത്. ആധുനിക കാലത്തു അപരിഷ്‌കൃതമായ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട്‌ നിരപരാധികള്‍.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ചിത്രം പങ്കുവെച്ച്‌ കൊണ്ട് റഹീം കുറിച്ചു.

ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഇടതുപക്ഷ വിരുദ്ധതയില്‍ കൈകോര്‍ത്തു നില്‍ക്കുന്നു എന്നതാണ് ഫസല്‍ കേസിന്റെ സവിശേഷത.ആര്‍എസ്‌എസ്-പോപ്പുലര്‍ഫ്രണ്ട്‌ ഗൂഢാലോചന ഇതില്‍ വ്യക്തമാണ്.തുടരാന്വഷണം ഉടന്‍ പൂര്‍ത്തിയാകട്ടെ,നീതിന്യായ വ്യവസ്ഥയുടെതന്നെ ആത്മപരിശോധനയ്ക്കും തിരുത്തലിനും വെളിച്ചം പകരാന്‍ കഴിയുന്നതാകും ഈ അന്വഷണമെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

തലശ്ശേരി ഫസല്‍ വധം തുടരന്വഷണത്തിനു ഉത്തരവിട്ട ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണ്.സമീപകാലത്തെ ഏറ്റവും വലിയ നീതി നിഷേധങ്ങളില്‍ ഒന്നാണ് ഈകേസില്‍ നമ്മള്‍ കണ്ടത്.ചിത്രത്തിലുള്ളത് സഖാക്കള്‍ കാരായി രാജനും,കാരായി ചന്ദ്രശേഖരനും.നാടുകടത്തലിന് വിധേയമാക്കപ്പെട്ടവര്‍.ആധുനിക കാലത്തു അപരിഷ്‌കൃതമായ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട്‌ നിരപരാധികള്‍.

ഫസല്‍ എന്ന പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകനെ കൊന്നതാണ് കേസ്.തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പ്രതികളില്‍ ഒരാള്‍ വെളിപ്പെടുത്തുന്നു.വെളിപ്പെടുത്തിയ ആള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായിരുന്നു.ഈ ഏറ്റുപറച്ചില്‍ ഉണ്ടായിട്ടും പോപ്പുലര്‍ഫ്രണ്ട്‌ ആര്‍എസ്‌എസിനെതീരെ ശബ്ദിക്കുന്നില്ല.ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഇടതുപക്ഷ വിരുദ്ധതയില്‍ കൈകോര്‍ത്തു നില്‍ക്കുന്നു എന്നതാണ് ഫസല്‍ കേസിന്റെ സവിശേഷത.

ആര്‍എസ്‌എസ്-പോപ്പുലര്‍ഫ്രണ്ട്‌ ഗൂഢാലോചന ഇതില്‍ വ്യക്തമാണ്.തുടരാന്വഷണം ഉടന്‍ പൂര്‍ത്തിയാകട്ടെ,നീതിന്യായ വ്യവസ്ഥയുടെതന്നെ ആത്മപരിശോധനയ്ക്കും തിരുത്തലിനും വെളിച്ചം പകരാന്‍ കഴിയുന്നതാകും ഈ അന്വഷണം എന്നുറപ്പാണ്.