കൂത്തുപറമ്പിൽ അപകടത്തിൽ 2 മരണം- എയർപോർട്ടിൽ നിന്ന് വരുമ്പോൾ ഡ്രൈവർ ഉറങ്ങിപോയെന്ന് എന്ന് കരുതുന്നു

സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരുടെ അനാസ്ഥ മൂലം വീണ്ടും ദുരന്തം.കൂത്തുപറമ്പിൽ കാർ അപകടത്തിൽ 2 പേർ തല്ക്ഷണം മരിച്ചു.കൂത്തുപറമ്പ് മെരുവമ്പായിയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി അരവിന്ദാക്ഷന്‍, ചെറുമകന്‍ ഷാരോൺ (എട്ട്) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറിൽ 5പേരിൽ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച് പുലർച്ചെയാണ്‌ ദുരന്തം.കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് തിരികെ വരികയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിക്കുകയായിരുന്നു.അപകട കാരണം നോക്കുമ്പോൾ ഡ്രൈവർ ഉറങ്ങി പോയതാകാം എന്നാണ്‌ പ്രാഥമിക നിഗമനം. റോഡിനും വാഹനത്തിനും കുഴപ്പം ഒന്നും ഇല്ലായിരുന്നു.

എതിരേ വാഹനങ്ങൾ ഒന്നും ഇല്ലായിരുന്നു.അപകടം നടന്നയുടനെ നാട്ടുകാര്‍ എത്തിയാണ് വാഹനം വെട്ടിപ്പൊളിച്ച് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.