എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 104 വര്‍ഷം കഠിന തടവും പിഴയും

പത്തനംതിട്ട. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 104 വഷം കഠിന തടവും 42000 രൂപ പിഴയും. കേസില്‍ പത്താപുരം സ്വദേശി വിനോദിനാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ രണ്ട് പീഡനക്കേസ് നിലവിലുണ്ട്.

അതേസമയം പ്രതിക്കെതിരെ അടൂര്‍ പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലെ വിധിയാണ് ഇപ്പോള്‍ പുറത്തുവന്നത്. പ്രതി മുമ്പ് താമസിച്ചിരുന്ന വീട്ടില്‍ വെച്ച് 2021-22 വര്‍ഷത്തില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷമാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്.

ഇരയുടെ ഇളയ സഹോദരിയായ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം തടവും കോടതി മുന്‍പ് വിധിച്ചിരുന്നു. കുട്ടി രണ്ടാം ക്ലീസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. കുട്ടി അമ്മയോടാണ് പീഠനവിവരം പറഞ്ഞത്. തുടര്‍ന്ന് അടൂര്‍ പോലീസില്‍ പരാതി നല്‍കുകയാണ്.