ഷക്കീല സിനിമകളിൽ അഭിനയിച്ചതെന്തിനെന്ന ചോദ്യത്തിന് കനകലതയുടെ മറുപടി ഇങ്ങനെ

സിനിമക്കപ്പുറം എവിടെ വച്ചു കണ്ടാലും ചേച്ചിയെന്ന് വിളിച്ച് ഓടിച്ചെല്ലാനുള്ള അടുപ്പം സൃഷ്ടിച്ച കുറേ കഥാപാത്രങ്ങൾ. കനകലത എന്ന അഭിനേത്രിയുടെ കലാജീവിതത്തിൽ വന്നുപോയത് ഇത്തരം വേഷങ്ങളാണ്. സിനിമയിലെ ഏറ്റവും അടുപ്പമുള്ള ഫ്രെയിമുകളിലിരുന്നു പ്രേക്ഷകനെ നോക്കി ചിരിച്ച കനകലത എവിടെ പോയെന്ന് ചിന്തിച്ചവർ ഉണ്ടാകാം. കനകലതയുടെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഷക്കീലയുടെ ചിത്രങ്ങളിൽ വരെ അഭിനയിക്കാനുള്ള കാരണത്തെക്കുറിച്ച് കനകലത പറയുന്നതിങ്ങനെ..നിങ്ങൾ പട്ടിണി കിടന്നിട്ടുണ്ടോ..ഭക്ഷണം ഇല്ലാതെ ദിവസങ്ങൾ തള്ളി നീക്കിയിട്ടുണ്ടോ..എന്നാൽ എന്റെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്..സിനിമയിൽ വന്ന ശേഷവും ഞാൻ പട്ടിണി കിടന്നിട്ടുണ്ട്,കയ്യിൽ പത്ത് പൈസ ഇല്ലാതെ അലഞ്ഞിട്ടുണ്ട്..ഈ പറയുന്നവരൊന്നും എനിക്ക് തിന്നാൻ കൊണ്ട് വന്നു തരില്ല..ഞാൻ ജോലി ചെയ്താൽ മാത്രമേ എന്റെ വീട്ടിൽ അടുപ്പ് പുകയുകയുള്ളൂ,ആ തിരിച്ചറിവ് എനിക്കുള്ളത് കൊണ്ടാണ് അത്തരം സിനിമകളിൽ ഞാൻ അഭിനയിക്കാൻ പോയത്.

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കനകലത നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. 50 രൂപയായിരുന്നു താരത്തിന്റെ ആദ്യ പ്രതിഫലം. പതിയെ നാലാം വയസിൽ അച്ഛൻ മരിച്ചതോടെ കുടുംബഭാരം ഏറ്റെടുത്ത ചേട്ടന് തുണയായി കനകലത മാറി. പിന്നെ കനകലതയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 500 ലേറെ സീരിയലുകളിലും സിനിമകളിലും കനകലത തിളങ്ങി. ഷോർട്ട്ഫിലുമുകളിലും തിളങ്ങി.

സിനിമയിൽ സജീവമായി നിൽക്കുമ്പോൾ 22 മത്തെ വയസിലായിരുന്നു കനകലതയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. വിവാഹശേഷം സർക്കാർ ജോലി ഉപേക്ഷിച്ച് ഭർത്താവ് സിനിമ നിർമ്മിക്കാൻ തുടങ്ങി.കനകലത ജോലി ചെയ്ത പണമൊക്കെ ഭർത്താവിന്റെ ധൂർത്തിൽ തീർന്നു. ഒടുവിൽ 16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ താരം ഭർത്താവിനെ ഡിവോഴ്സ് ചെയ്തു. കനകലതയ്ക്ക് മക്കളുമില്ല.  ഇനി ഒരു കല്യാണം ഇല്ലെന്നും ദാമ്പത്യജീവിതം മടുത്തെന്നും നടി അടുത്തൊരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിരുന്നു. തന്നെ ഭർത്താവ് ചൂഷണം ചെയ്തെന്നും ദാമ്പത്യം ട്രാജഡിയായെന്നും പറയാൻ കനകലതയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.

ഡിവോഴ്സിന് ശേഷവും ഭർത്താവിന്റെ ബാധ്യതകൾ കനകലതയെ പിന്തുടരുന്നു. ഇപ്പോൾ ബാധ്യതയെല്ലാം തീർത്ത് കനകലത മലയിൻ കീഴ് താമസിക്കുകയാണ്.. ഇനിയും സിനിമയിൽ അഭിനയിക്കണമെന്ന് തന്നെയാണ് താരത്തിന്റെ ആ​ഗ്രഹം.