![ss2](https://thekarmanews.com/wp-content/uploads/2022/07/ss2-6.jpg)
അമേരിക്കയിലെ ഒരു പരസ്യ കമ്പനി നടത്തിയ കോഡിംഗ് മത്സരത്തില്‍ ഒന്നാമനായ 15 കാരന് കമ്പനി 33 ലക്ഷം രൂപ ശമ്പളത്തിൽ ജോലി ഓഫർ ചെയ്ത പിറകെ യഥാർത്ഥ വയസ്സറിഞ്ഞപ്പോൾ ഓഫർ പിൻവലിച്ചു. നാഗ്പൂര്‍ എന്‍ജിനീയറിംഗ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ രാജേഷിന്റെയും അശ്വനിയുടെയും മകൻ വേദാന്തക്കാണ് ഈ അനുഭവം.
കോഡിംഗ് മത്സരത്തില്‍ ഒന്നാമനായ വേദാന്തക്ക് ഓഫര്‍ ലെറ്റര്‍ അയക്കാന്‍ മത്സരാര്‍ത്ഥിയുടെ വിവരങ്ങള്‍ തേടിയപ്പോഴാണ് കമ്പനി ശരിക്കും ഞെട്ടിയത്. 15 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് വേദാന്ത. ഒടുവില്‍ ഓഫര്‍ കമ്പനി റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഓഫര്‍ പിന്‍വലിച്ചതില്‍ നിരാശപ്പെടേണ്ടെന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ശേഷം കമ്പനിയെ സമീപിച്ചാല്‍ ജോലി നല്‍കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ അനുഭവപരിചയവും പ്രൊഫഷണലിസവും സമീപനവും കമ്പനിയെ ആകര്‍ഷിച്ചിരിക്കുന്നു. നിങ്ങളുടെ അവതരണശൈലി കമ്പനിയെ ആകര്‍ഷിച്ചു. ഞങ്ങളുടെ നിര്‍ദേശത്തോടുള്ള നിങ്ങളുടെ ദീര്‍ഘദൃഷ്ടിയെ ഞങ്ങള്‍ മാനിക്കുന്നു. കമ്പനി വേദാന്തക്ക് നൽകിയ കത്തില്‍ പറയുന്നു.
ഏതൊരു ഐ ടി ഉദ്യോഗാര്ഥിയും സ്വപ്‌നം കാണുന്ന ജോലിയും ശമ്പളവുമാണ് ന്യൂജഴ്‌സി ആസ്ഥാനമായ പരസ്യ ഏജസി വേദാന്തക്ക് മുന്നോട്ടുവച്ചത്. ലോകത്ത് നിന്ന് 1,000 പേരാണ് കമ്പനിയുടെ മത്സരത്തില്‍ പങ്കെടുത്തത്. രണ്ട് ദിവസത്തിനുള്ളില്‍ 2066 ലൈന്‍ കോഡ് തയ്യാറാക്കിയാണ് നാഗ്പൂര്‍ സ്വദേശിയായ ദേവാന്ത് ദിയോകാന്ത് മത്സരത്തിൽ വിജയിയായത്. അമ്മയുടെ ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റഗ്രാമില്‍ പരതുന്നതിനിടെയാണ് കമ്പനിയുടെ പരസ്യം വോദാന്തയുടെ ശ്രദ്ധയില്‍പെട്ടത്.
മത്സരത്തില്‍ വിജയിയായ വേദാന്തിന് കമ്പനിയുടെ എച്ച്‌ആര്‍ഡി ടീമില്‍ ചേര്‍ന്ന് ജോലി ചെയ്യുന്നതിനും മറ്റ് കോഡര്‍ സ്റ്റാഫുകളെ മാനേജ് ചെയ്യുന്നതിനുമുള്ള ഓഫര്‍ ലെറ്റര്‍ കമ്പനി തുടർന്ന് അയക്കുകയായിരുന്നു. എന്നാല്‍ പതിനഞ്ചുകാരനാണ് വിജയിയെന്ന മനസ്സിലാക്കിയതോടെ കമ്പനി തുടർന്ന് ലെറ്റര്‍ പിന്‍വലിക്കുകയാണ് ഉണ്ടായത്.
animeeditor.com എന്ന പേരില്‍ സ്വന്തമായി ഒരു വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്ത വേദാന്ത, അതില്‍ യു ട്യുബ്, ബ്ലോഗ്, വേ്‌ളാഗ്, ചാറ്റ്‌ബോട്ട് എന്നിവ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷനും വീഡിയോ കാണുന്നതിനുള്ള പ്ലാറ്റ്‌ഫോമും നല്‍കിയിരിക്കുന്നു. പ്രൊഫൈല്‍ എഡിറ്റ് ചെയ്യാനും ഫോേളാവേഴ്‌സിനെ സൃഷ്ടിക്കാനും ലൈക്കുകള്‍ കിട്ടാനും ഈ സൈറ്റില്‍ കഴിയും. എച്ച്‌ടിഎംഎല്‍, ജാവാസ്‌ക്രിപ്റ്റ് ലാംഗ്വേജ്, വര്‍ച്വല്‍ സ്റ്റുഡിയോ കോഡ് (2022) എന്നിവ ഉപയോഗിച്ചാണ് വേദാന്ത സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. വദോഡയിലെ നാരായണ ഇ ടെക്‌നോ കമ്ബനിയില്‍ വിദ്യാര്‍ത്ഥിയായ വേദാന്തയ്ക്ക് സയന്‍സ് എക്‌സിബിഷനില്‍ ഗോള്‍ഡ് മെഡല്‍ ഇതിനു മുൻപ് ലഭിച്ചിട്ടുണ്ട്. റഡാര്‍ സിസ്റ്റം മോഡല്‍ ഡിസൈന്‍ ചെയ്താണ് ആ അവാര്‍ഡ് നേടിയത്.