വിവാഹം വിത്യസ്തമാക്കാനാണ് തട്ടം ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയത്- ഐശ്വര്യ

സ്റ്റാർ മാജിക്ക് താരം ഐഷുവിന്റെ വിവാഹം വരെ അഞ്ചു ദിവസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു. ഇപ്പോഴും ചില വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഒരു മകൻ ഉണ്ട് എങ്കിലും മകളായി ഐശ്വര്യ മാത്രമാണ് അച്ഛനും അമ്മയ്ക്കും. അതുകൊണ്ടുതന്നെ ആർഭാടം ഒട്ടും കുറയ്ക്കാതെയുള്ള വിവാഹം ആയിരുന്നു കഴിഞ്ഞത്. പെട്ടെന്നുള്ള വിവാഹം മാട്രിമോണിയൽ സൈറ്റ് വഴി വന്ന ആലോചന എന്നിങ്ങനെ ആയിരുന്നു വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഐശ്വര്യ നൽകിയ മറുപടി.

ഐശ്വര്യയോയുടെ വിവാഹത്തെക്കുറിച്ചും ഏറെ ചർച്ചകൾ സോഷ്യൽ മീഡിയ വഴി നടന്നരുന്നു. വരന് മലയാളം അറിയില്ലേ, മലയാളി അല്ലെ മുസ്‌ലിം ആണോ, എന്നിങ്ങനെ എന്തുകൊണ്ടാണ് അവസാന നിമിഷം വരെ തന്റെ ചെക്കന്റെ മുഖം കാണിക്കാതെ സസ്പെൻസാക്കി വച്ചത് എന്നിങ്ങനെ ഒരായിരം ചർച്ചകളും നടന്നു. എന്നാൽ അതിനൊക്കെ ഐശ്വര്യ മറുപടിയും നൽകി.

മീഡിയയിൽ നിന്നും അകലം പാലിക്കുന്ന അല്ലെങ്കിൽ അതിനെക്കുറിച്ചൊന്നും വല്യ ഐഡിയ ഒന്നും ഇല്ലാത്ത വളരെ സിംപിൾ ആയ ഒരു മനുഷ്യൻ എന്നാണ് അർജുനെ കുറിച്ച് ഐശ്വര്യ പറഞ്ഞത്. മാത്രമല്ല തന്റെ അർജുൻ മലയാളി ആണെങ്കിലും കേരളവുമായി വലിയ ബന്ധങ്ങൾ ഇല്ല. ഒരു ഹൈദ്രാബാദുകാരൻ ആണ് തന്റെ ഭർത്താവ് എന്നാണ് ഐശ്വര്യ പറഞ്ഞത്.

ചേച്ചിയെ പൊന്നുപോലെ ചേട്ടൻ നോക്കും എന്ന ഐശ്വര്യയുടെ അനുജന്റെ വാക്കുകളിൽ ഉണ്ട് അർജുനും കുടുംബവും ഐശ്വര്യയ്ക്ക് കൊടുക്കുന്ന ബഹുമാനം എത്രയുണ്ടെന്ന് മനസിലാക്കാൻ. ഐശ്വര്യയ്ക്ക് എത്ര കാലം അഭിനയത്തിൽ തുടരണമോ അതാണ് കാലം തുടരാം എന്നാണ് അർജുൻ നൽകിയ മറുപടി. ആരാധകർക്ക് പിന്നെ ഉണ്ടായിരുന്ന സംശയം ആണ് എന്തുകൊണ്ട് മുസ്‌ലിം വേഷം ധരിച്ചു എന്നത്.

വിവാഹം എന്നത് ഏവരുടെയും ഒരു വലിയ സ്വപ്നവും, ആഘോഷവും ആണ്. അതിനു അൽപ്പം വ്യത്യസ്ത ലുക്കിൽ എത്തണം എന്നത് തന്റെ വലിയ സ്വപ്നം ആയിരുന്നു എന്നാണ് തലയിൽ തട്ടം ഒക്കെ ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയതിനെക്കുറിച്ച് ഐശ്വര്യ പ്രതികരിച്ചത്.മാത്രമല്ല നോർത്ത് സൗത്ത് ഇന്ത്യൻ വേഷത്തിൽ ഇത് പുതുമയുള്ള കാര്യവുമല്ല എന്നതാണ് വാസ്തവം.