എകെജി സെന്റർ ആക്രമണ സംഭവം: ഡിയോയുടെ കാര്യം വിട്ട മട്ടാണ്, ഇപ്പൊ പടക്കക്കാരുടെ പിറകെയാണ്.

 

തിരുവനന്തപുരം/ എകെജി സെന്ററില്‍ പടക്കം എറിഞ്ഞ അക്രമി എത്തിയതായി സംശയിക്കുന്ന ഡിയോ കണ്ടെത്താനായി ഇത്തരം സ്‌കൂട്ടര്‍ ഉപയോഗിച്ചിരുന്നവരുടെ മുഴുവൻ ശേഖരിച്ച പോലീസ് ഇപ്പോൾ ഡിയോയുടെ കാര്യം വിട്ട മട്ടാണ്. ഇപ്പോഴാ കട്ടെ പടക്കം എറിഞ്ഞയാളെ പിടിക്കാൻ ജില്ലയിലെ പടക്കനിര്‍മാണക്കാരു ടെയും കച്ചവടക്കാരുടെയും പിറകെയാണ്. ഇവരെപ്പറ്റിയുള്ള വിവരമാണ് ഇപ്പോൾ ശേഖരിക്കുന്നത്.

അക്രമി എത്തിയതായി കരുതുന്ന ഡിയോ കണ്ടെത്താനായി ഇത്തരം സ്‌കൂട്ടര്‍ ഉപയോഗിച്ചിരുന്നവരുടെ വിവരം നേരത്തെ ശേഖരിച്ചിരുന്നു. ഈ രീതിയില്‍ പടക്ക നിര്‍മാതാക്കളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും വിവരം ശേഖരിക്കുകയാണ്. ദീപാവലി സമയത്ത് പടക്ക കച്ചവടം നടത്തിയിരുന്നവരെയാണ് പ്രധാനമായും വിളിച്ചുവരുത്തുന്നത്. ഇവര്‍ക്കൊപ്പം ആരൊക്കെ ഉണ്ടായിരുന്നു.?, അവരുടെ ഫോണ്‍നമ്പരുകള്‍, ഇവരില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ അറിയാവുന്നവര്‍ ഉണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്.

കച്ചവടം നടത്തിയിരുന്ന സമയത്തെ ലൈസന്‍സും പടക്ക കച്ചവടക്കാർ കൊണ്ട് വരണം. നേരത്തെ ജില്ലയിലെ ഡിയോ സ്‌കൂട്ടര്‍ ഉടമകളെ മുഴുവന്‍ വിളിച്ചു വരുത്തി നടത്തിയ അന്വേഷണം നടത്തിയെങ്കിലും പടക്കക്കാരന്റെ ഒരു തുമ്പും കിട്ടിയിരുന്നില്ല. ഇപ്പോൾ പടക്കക്കാരിൽ നിന്ന്എ ഒരു കച്ചി തുരുമ്പെങ്കിലും കിട്ടുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

എകെജി സെന്ററിനുനേരെ ആക്രമണം നടന്നിട്ട് ആഴ്ചകള്‍ ആയെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനോ തിരിച്ചറിയാനോ പോലും പോലീസിന് ആയിട്ടില്ല. ഇതില്‍ പോലീസും സര്‍ക്കാരും കടുത്ത പ്രതിരോധത്തിലാണ്. ഉഗ്ര ശബ്ദത്തോട് കൂടി ബോംബാണ് പെട്ടിയതെന്ന് സിപിഎം നേതാക്കള്‍ തുടക്കത്തില്‍ പറഞ്ഞതെങ്കിലും പിന്നീട് നടന്ന അന്വേഷണത്തില്‍ ചെറിയ പടക്കംപോലുള്ള വസ്തുവാണ് പൊട്ടിയതെന്ന് പോലീസ് തന്നെ പറയുന്ന അവസ്ഥയിലുമാണ്.