ഒരു മണിക്കൂർ മർദ്ദിച്ചു, അവശനായിട്ടും ദയവ് കാട്ടിയില്ലെന്ന് സഹപാഠികളുടെ അടിയേറ്റ കുട്ടി

ദില്ലി : വിദ്യാർത്ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് മർദിപ്പിച്ച സംവത്തിൽ കുട്ടിയുടെ പുറത്ത്. ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നാണ് കുട്ടിയുടെ മൊഴി. അഞ്ചിൻ്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. ഒരു മണിക്കൂർ നേരം തന്നെ സഹപാഠികൾ മർദ്ദിച്ചുു. താൻ അവശനായി. തന്റെ സഹോദരനാണ് വീഡിയോ പകർത്തിയത്. സഹോദരൻ മറ്റൊരു ആവശ്യത്തിനായി സ്കൂളിലെത്തിയതായിരുന്നു. അപ്പോഴാണ് സഹപാഠികൾ മർദ്ദിക്കുന്നത് കണ്ടതെന്നുമാണ് മൊഴി

അതേസമയം താൻ ഭിന്നശേഷിക്കാരി ആയതിനാലാണ് മറ്റുകുട്ടികളെക്കൊണ്ട് അടിപ്പിച്ചതെന്നായിരുന്നു തൃപ്ത ത്യാ​ഗി എന്ന അധ്യാപികയുടെ വിശദീകരണം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി അധ്യാപിക രം​ഗത്തെത്തിയത്.

പ്രതിഷേധം ശക്തമായതോടെ അധികൃതർ സ്‌കൂളിന് പൂട്ടിട്ടിരുന്നു. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത് സ്‌കൂൾ അധികൃതർക്കും അധ്യാപികയ്ക്കും തിരിച്ചടിയായി.