വിമാനങ്ങൾ റദ്ദാക്കിയ സംഭവം, എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി വ്യോമയാന മന്ത്രാലയം

ഡൽഹി : യാത്രക്കാരെ അവതാളത്തിലാക്കി എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടി വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ എക്സ്പ്രസ് എയർലൈനിലെ ക്യാബിൻ ക്രൂ അംഗങ്ങളുടെ ഒരു വിഭാഗം സിക്ക് ലീവ് എടുത്തതിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കുകയായിരുന്നു. വിമാനങ്ങൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം എയർ ഇന്ത്യ എക്‌സ്പ്രസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു.

ക്യാബിൻ ക്രൂവിന്റെ പ്രശ്‌നങ്ങളെത്തുടർന്ന് ചൊവ്വാഴ്ച രാത്രി മുതൽ 90 ഓളം വിമാനങ്ങൾ എയർ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. 300 ഓളം മുതിർന്ന ക്യാബിൻ ക്രൂ അംഗങ്ങൾ അവസാന നിമിഷം തങ്ങൾക്ക് രോഗമുണ്ടെന്ന് അറിയിക്കുകയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയത്.

അതേ സമയം ഈ അപ്രതീക്ഷിത തടസ്സത്തിന് തങ്ങളുടെ അതിഥികളോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായി എയർലൈൻ വക്താവ് പറഞ്ഞു. ഈ സാഹചര്യം ഞങ്ങൾ നൽകാൻ ശ്രമിക്കുന്ന സേവനത്തിന്റെ നിലവാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും വക്താവ് ഊന്നിപ്പറഞ്ഞു.