പല്ല് തേയ്ക്കാതെ മകനെ ഉമ്മവച്ചത് ചോദ്യം ചെയ്തു, ഭാര്യയെ കൊലപ്പെടുത്തതിന്റെ കാരണമിങ്ങനെ

പാലക്കാട് മണ്ണാർക്കാട് പള്ളിക്കുറിപ്പിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപെടുത്തിയതിന്റെ കാരണം പുറത്ത്. അവിനാശാണ് ദീപികയെ വെട്ടിക്കൊലപെടുത്തിയത്. രാവിലെ എട്ടേമുക്കാലോടെ ആക്രമണം. നിലവിളി കേട്ട് അടുത്തുളള ബന്ധുക്കൾ ഓടിയെത്തിയപ്പോൾ ദീപിക വെട്ടേറ്റ് കിടക്കുന്നതായാണ് കണ്ടത്. വീടിൻറെ വാതിലുകൾ അടച്ച ശേഷമാണ് അവിനാശ് ഭാര്യയെ കൊടുവാൾ കൊണ്ട് ആക്രമിച്ചത്.

രാവിലെ ഏഴുന്നേറ്റ അവിനാശ് പല്ലു തേയ്ക്കാതെ മകനെ ഉമ്മ വയ്ക്കാൻ ശ്രമിച്ചു ഭാര്യ ദീപിക ഇത് ചോദ്യംചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം, ഇതിൽ പ്രകോപിതനായി കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് എന്നാണ് അവിനാശ് നൽകിയിട്ടുള്ള പൊലീസിന് നൽകിയ മൊഴി. ദീപികയെ ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയെലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗളൂരുവിൽ ജോലിയുള്ള അവിനാശ് കുടുംബ സമേതം അവിടെ സ്ഥിരതാമസം ആയിരുന്നു. രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്.