‘സ്വച്ഛ് ഭാരത് അഭിയാനും ബേട്ടി ബച്ചാവോയും; മോദി നടപ്പാക്കുന്നത് നബിയുടെ സന്ദേശമെന്ന് ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ സന്ദേശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കുന്ന പദ്ധതികളെന്ന് ബി.ജെ.പി നേതാവ്. സ്വച്ഛ് ഭാരത് അഭിയാന്‍, ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളെല്ലാം ഇസ്‌ലാമിക പ്രബോധനങ്ങള്‍ക്ക് അനുസൃതമാണെന്ന് ബി.ജെ.പി മൈനോറിറ്റി മോര്‍ച്ച പ്രസിഡന്‍റ് സിദ്ദീഖി പറഞ്ഞതായി ‘ദ പ്രിന്‍റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രവാചകന്‍റെ കാലത്ത് പെണ്‍മക്കളെ ജീവനോടെ മണ്ണില്‍ കുഴിച്ചുമൂടിയിരുന്നു. ആളുകള്‍ പെണ്‍മക്കളെ ഗര്‍ഭപാത്രത്തില്‍ വച്ച്‌ കൊല്ലാറുണ്ടായിരുന്നു. ഈ ലോകത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നാണ് പ്രവാചകന്‍ ജനങ്ങളോട് പറഞ്ഞത്.പെണ്‍ ശിശുഹത്യയ്‌ക്കെതിരെ ശക്തമായ ഭാഷയിലാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്. ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ എന്ന പേരില്‍ ഒരു കാമ്ബയിന്‍ ആരംഭിച്ചത് പ്രധാനമന്ത്രിയാണ്, അത് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മാത്രമല്ല, അവള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ഊന്നല്‍ നല്‍കുന്നുവെന്ന് സിദ്ദീഖി പറഞ്ഞു.

വൃത്തി ഇസ്ലാമിന്‍റെ അവിഭാജ്യഘടകമാണ്.’ശുദ്ധി വിശ്വാസത്തിന്‍റെ പകുതിയെന്നാണ്’ പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയും വര്‍ഷമായി ശുചിത്വത്തിനായി ഒരു ദേശീയ കാമ്ബയിന്‍ നടന്നിട്ടില്ല. മോദിയാണ് ഇത് ആരംഭിച്ചത്. ഇസ്‌ലാം അംഗീകരിക്കുന്ന എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി മോദി നടപ്പാക്കുന്നുവെന്ന് ‘സ്വച്ഛ് ഭാരത് അഭിയാന്‍’ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

ഖുര്‍ആനില്‍ അവതരിച്ച ആദ്യ സൂക്തം ഇഖ്‌റ (വായിക്കുക) എന്നതായിരുന്നു. ‘ഇതാണ് വിദ്യാഭ്യാസത്തിന് ഇസ്ലാം നല്‍കുന്ന ഊന്നല്‍. എന്നാല്‍ മുസ്‌ലിംകള്‍ മതവിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങി. മോദിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയേപ്പാള്‍ അവരും മാറി. മദ്രസ വിദ്യാഭ്യാസ രീതികള്‍ നവീകരിക്കപ്പെടുകയാണെന്നും സിദ്ദീഖി പറഞ്ഞു.