ആറ്റിങ്ങലിൽ ഹിന്ദു വോട്ടർമാർക്കിടയിൽ ബിജെപി ചാഞ്ചല്യമുണ്ടായി,  വി. ജോയ്

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങ‌ൽ‌ മണ്ഡലത്തിൽ ഹിന്ദു വോട്ടർമാർക്കിടയിൽ ചാഞ്ചല്യമുണ്ടായതായി എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയ്. കോൺ​ഗ്രസിനും സിപിഎമ്മിനും വോട്ട് വിഹിതം കുറഞ്ഞു. ഈ വോട്ടാണ് എൻഡിഎയ്‌ക്ക് കിട്ടി. ഹിന്ദു വത്കരണം നാട്ടിൽ പ്രചരിപ്പിക്കുകയും മോദിക്ക് വേണ്ടി വോട്ട് ചോദിക്കുക‌യുമാണ് എൻഡിഎ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു വോട്ടർമാർക്കിടയിൽ ചാഞ്ചല്യമുണ്ടായി. അത്തരത്തിൽ കുറച്ച് വോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശോധന കഴിഞ്ഞാൽ മാത്രമേ ഇത് എത്രത്തോളം ആഴത്തിലേക്ക് പോയിട്ടുണ്ടോയെന്ന് പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങലിൽ ഇടതിന് പിന്നെയും തോൽവി ആണ് ഉണ്ടായത്. 684 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. രാത്രി വൈകിയും റീകൗണ്ടിംഗ് നടത്തിയെങ്കിലും പരാജയം ഉറപ്പിക്കുകയായിരുന്നു.

മൂന്നു മുന്നണികളും 3 ലക്ഷത്തിന് മുകളിൽ വോട്ടുകൾ നേടി ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെച്ച മണ്ഡലമാണ് ആറ്റിങ്ങൽ.എൽഡിഎഫിന്റെ വി ജോയിയും എൻഡിഎ സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനുമാണ് രംഗത്തിറങ്ങിയത്. കേരളത്തിലെ ഏറ്റവും മികച്ച ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ്.

അവസാന നിമിഷം വരെ ആർക്കാണ് വിജയമെന്ന് പ്രവചനാതീതമായിരുന്നു. അടൂർ പ്രകാശ് 328051 വോട്ടും, വി ജോയ് 3,27,367 വോട്ടും നേടി. 3,11,779 വോട്ടുകളാണ് വി. മുരളീധരൻ നേടിയത്. 902 അസാധു വോട്ടുകൾ ആണ് വീണ്ടും എണ്ണിയത്.