ടാബ് നന്നാക്കാന്‍ വിളിച്ചു, പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍

കാട്ടാക്കട. പതിമൂന്ന് കാരനെ പീഡിപ്പിച്ച കേസില്‍ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് കുലശേഖരം ലക്ഷംവീട് കോളനിയില്‍ താമസക്കാരനും പൂവച്ചല്‍ കുറകോണം ആലയില്‍ പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററുമായ രവീന്ദ്രനാഥാണ് അറസ്റ്റിലായത്. ഇയാള്‍ 13 കാരനെ ടാബ് നന്നാക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയാണ് 13 കാരന്‍ പാസ്റ്ററെ പരിചയപ്പെട്ടത്. തുടര്‍ന്ന് ടാബ് ശരിയാക്കി തരാമോ എന്ന് ചോദിച്ചു വിളിച്ചു. തുടര്‍ന്ന് ടാബില്‍ അശ്ലീല ചിത്രം കണ്ട് കുട്ടി പിന്‍മാറാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു.

തുടര്‍ന്ന് കുട്ടി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. കാട്ടാക്കട പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതി ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.